വേങ്ങാട് (കണ്ണൂര്‍): കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ ചാമ്പാട് ആര്‍എസ്എസ് കാര്യാലയം സിപിഎം സംഘം തീയിട്ട് നശിപ്പിച്ചു. ആര്‍എസ്എസ് കാര്യാലയമായ വിവേകാനന്ദ സേവാ കേന്ദ്രമാണ് തീയിട്ടത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കാര്യാലയം പ്രവര്‍ത്തിക്കുന്ന ഓടിട്ട ഇരുനിലക്കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.
കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും കത്തിയമര്‍ന്നു. കാര്യാലയത്തിനകത്തുള്ള നിരവധി പുസ്തകങ്ങള്‍, ഫയലുകള്‍, ടിവി, സ്പോര്‍ട്സ് ഉപകരണങ്ങള്‍ മുതലായവ പൂര്‍ണ്ണമായും കത്തിയ നിലയില്‍. കാര്യാലയത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വായനശാലയില്‍ നൂറുകണക്കിന് പുസ്തകങ്ങളാണുണ്ടായിരുന്നത്.
പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന വായനശാലയെയാണ്. പുസ്തകങ്ങള്‍ സൂക്ഷിച്ച ഷെല്ഫുള്പ്പടെ തീവെച്ച് നശിപ്പിച്ച നിലയില്‍. കാര്യാലയത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്ക് അവശ്യഘട്ടത്തില്‍ രക്തം നല്‍കുന്നതിനുള്ള ഒരു രക്തദാനസേന പ്രവര്‍ത്തിച്ചിരുന്നു.
നൂറുകണക്കിനാളുകളുടെ രക്തഗ്രൂപ്പ് നിര്‍ണയിച്ച് സൂക്ഷിച്ചിരുന്ന ലിസ്റ്റുള്പ്പടെയുള്ള ഫയലുകളും സിപിഎം സംഘം നശിപ്പിച്ചു. കക്ഷിരാഷ്ട്രീയ ഭേദമെന്യെ പ്രദേശത്തുള്ള എല്ലാ വിഭാഗം ജനങ്ങളും ആശ്രയിക്കുന്ന പൊതുസ്ഥാപനമാണ് സിപിഎം സംഘം നശിപ്പിച്ചത്. ഏകദേശം പത്ത് ലക്ഷം രൂപയുടെ നഷ്ടം. അക്രമത്തില്‍ പ്രതിഷേധിച്ച് ചാമ്പാട്, അഞ്ചരക്കണ്ടി ടൗണില്‍ ബിജെപി ഹര്‍ത്താലാചരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലത്തിലാണ് സിപിഎമ്മിന്റെ അക്രമം അരങ്ങേറിയത്. പിണറായി വിജയന് ഇന്നലെ സ്വന്തം മണ്ഡലം സന്ദര്‍ശിക്കുന്നതിന് തൊട്ട് മുന്‍പ് നടന്ന ആസൂത്രിതമായ അക്രമം ഏറെ ആശങ്ക ഉളവാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാമ്പാടിനടുത്ത കുയില്പീടിക എന്ന സ്ഥലത്ത് ബിജെപി സ്ഥാനാര്‍ത്ഥി മോഹനന് മാനന്തേരിയെ സിപിഎം സംഘം തടഞ്ഞുവെച്ച സംഭവം ഉണ്ടായിരുന്നു.
തുടര്‍ന്ന് തെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ച് നടന്ന ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ പിണറായിയില്‍ പതിനഞ്ചോളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. സിപിഎം അക്രമത്തില്‍ കേരളത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധമുയരുന്നതിനിടെയാണ് ഇന്നലെ വീണ്ടും അക്രമം.
സിപിഎം പ്രവര്‍ത്തകരായ കല്ലിക്കുന്ന് സൂരജ് (28), ചാമ്പാട്ടെ രാഘവന്റെ മകന് സതീശന് (38), ദിനേശന്റെ മകന് ഷിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. കൂത്തുപറമ്പ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: