മുംബൈ: മുംബൈ-പൂന എക്സ്പ്രസ് ഹൈവേയിൽ ബസ് രണ്ട് കാറുകൾക്ക് മുകളിലേക്ക് മറിഞ്ഞ് 17 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ എട്ട് മാസം പ്രായമായ കുഞ്ഞും 10 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. അപകടത്തിൽ 19 പേർക്ക് ഗുരുതരമായി പരുക്കേറ്റു.
റായ്ഗാഡ് ജില്ലയിലെ ശിവ്ഖറിന് സമീപം ഞായറാഴ്ച പുലർച്ചെ 5:30 നായിരുന്നു അപകടം. സതാരയിൽ നിന്ന് മുംബൈയിലേക്ക് പോയ ആഡംബര ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിൽ വന്ന ബസ് റോഡിന്റെ വശങ്ങളിൽ നിർത്തിട്ടിയിരിക്കുന്ന രണ്ട് കാറുകളിൽ ഇടിച്ച് മറിയുകയായിരുന്നു. ടയർ മാറാനായി നിർത്തിയ സിഫ്റ്റ് കാറിലെ ഡ്രൈവറെ സഹായിക്കാൻ ആദ്യ ലൈനിൽ നിർത്തിയ ഇന്നോവ കാറിലാണ് ആദ്യം ബസിടിച്ചത്.
തുടർന്ന് സിഫ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: