റോം: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പുരോഹിതരെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്‍പ്പന. പുരോഹിതർക്കെതിരെ പരാതികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ മാര്‍പാപ്പ നിര്‍ദ്ദേശം നല്കി.
1970 കാലഘട്ടങ്ങൾക്ക് മുൻപ് വൈദികർ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങൾ പുറം ലോകത്ത് എത്തിയിരുന്നില്ല. തുടർന്ന് 1980കളുടെ തുടക്കത്തിലാണ് കാനഡയിലെയും അമേരിക്കയിലെയും കുട്ടികൾക്കെതിരെയുള്ള അരങ്ങേറുന്ന അതിക്രമങ്ങൾ പുറത്തു വരാൻ തുടങ്ങിയത്. 1990കളിൽ അയർലണ്ടിൽ വ്യാപകമായി നടന്ന പീഡനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ആയിരക്കണക്കിന് കുട്ടികളെ ലൈംഗികമായി പുരോഹിതർ അക്രമിച്ചിട്ടുണ്ടെന്ന് അടുത്തിടെ യുഎൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാർപാപ്പ കുറ്റക്കാരായ വൈദികർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: