ശ്രീനഗര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഈ മാസം 22ന് നടക്കുന്ന അനന്ത്നാഗ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ മെഹബൂബ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ ചട്ടം ലംഘിച്ചുവെന്നാണ് പരാതി.
ബുധനാഴ്ചയാണ് പത്രിക നല്‍കിയത്. ദേശീയപതാകയും ജമ്മു കശ്മീര്‍ പതാകയും വച്ച ഔദ്യോഗിക വാഹനത്തിലാണ് മെഹബൂബ എത്തിയത്. ഇതു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നാഷണല്‍ കോണ്‍ഫറന്‍സ് ആണ് പരാതി നല്‍കിയത്.
അതേസമയം, ഔദ്യോഗിക വാഹനം ഉപയോഗിച്ചതില്‍ കമ്മീഷന് ഇടപെട്ടില്ല. പ്രത്യേക സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാമെന്ന് കമ്മീഷന് വ്യക്തമാക്കി. ദേശീയപതാക ഉപയോഗിച്ചതില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയിദ് അന്തരിച്ചതോടെയാണ് മകളും പാര്‍ട്ടി നേതാവുമായ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പിതാവിന്റെ മണ്ഡലത്തില്‍ തന്നെ ജനവിധി തേടുകയാണ് മെഹബൂബ. ബിജെപിയുടെ പിന്തുണയോടെയാണ് പിഡിപി ജമ്മു കശ്മീരില്‍ ഭരണത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: