കൗമാരത്തില്‍ നിരീശ്വരവാദി, യുക്തിവാദി, ഡിവൈഎഫ്ഐ പ്രവര്ത്തകന്. 20-കളില്‍ കമ്മ്യൂണിസ്റ്റുകാരന് നിരീശ്വരവാദി. 30 കളില്‍ കമ്മ്യൂണിസ്റ്റായിരിക്കുമ്പോള്ത്തന്നെ തന്റെ നിരീശ്വരവാദത്തിന് അപചയം സംഭവിക്കുന്നത് തിരിച്ചറിയുമ്പോഴും ആ തോന്നല്‍ മറച്ചുപിടിക്കുന്നു. 40 കള്‍ തൊട്ടങ്ങോട്ട് ഈശ്വരവിശ്വാസിയായി മാറുകയും ഏതാണ്ട് കമ്മ്യൂണിസം ഉപേക്ഷിക്കുകയും ചെയ്യുന്നു.
ഇതാണ് ഏതാണ്ട് ഇപ്പോള്‍ പലര്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരീശ്വരവാദം പുറമേ പ്രകടിപ്പിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഈശ്വരവിശ്വാസം സൂക്ഷിക്കുന്നവരാണ് ഒട്ടുമുക്കാല്‍പേരും. ചിലര്‍ ദൈവനിന്ദയ്ക്ക് അന്നന്ന് പ്രായശ്ചിത്തം എന്നോണം തെറ്റ് ഏറ്റുപറഞ്ഞ് മനസ്സ് ശുദ്ധമാക്കുന്നു. മറ്റുചിലര്‍ കപടവേഷം ധരിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു നിലകൊള്ളുന്നു.
കനയ്യ കുമാര്‍ ചെറുപ്പമാണ്, വിദ്യാര്‍ത്ഥിയാണ്, അപക്വമതിയാണ്. എന്നാല്‍ അയാളുടെ നിലപാടുകള്‍ പൊറുക്കാവുന്നതല്ല. തിരുത്തപ്പെടേണ്ടതാണ്. മാതൃരാജ്യത്തെ നിന്ദിക്കുക എന്നുപറഞ്ഞാല്‍ ഏതൊരു രാജ്യസ്നേഹിയുടേയും രക്തം തിളപ്പിക്കുകതന്നെ ചെയ്യും. അതിന്റെ ഒരു പ്രതിഫലനമാണ് നാളുകള്‍ക്ക് മുന്‍പ് പാട്യാല കോടതി വളപ്പില്‍ കണ്ടത്. നിയമത്തിന്റെ സംരക്ഷകര്‍തന്നെ നിയമം കൈയിലെടുക്കുക എന്നുവരുന്നത് ഒരിക്കലും അംഗീകരിക്കാവുന്നതല്ല. അതിനുപോലും സമൂഹം തയ്യാറാകുക എന്നുവന്നാല്‍ അത്രത്തോളം തീവ്രമാണ് രാജ്യത്തോടുള്ള കൂറ് എന്നു നാം മനസ്സിലാക്കണം.
ചിദംബരത്തിലേയ്ക്ക് വരട്ടെ. ചിദംബരം ഏതാണ്ട് സപ്തതിയില്‍ എത്തിനില്‍ക്കുന്ന വ്യക്തിയാണ്. ജീവിതം കണ്ടവ്യക്തിയാണ്. കേന്ദ്രഭരണത്തില്‍ കാര്യമായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ളവ്യക്തിയാണ്. എല്ലാറ്റിനുമുപരി മണിക്കൂറുകള്‍ക്ക് വിലയിടുന്ന സീനിയര്‍ അഭിഭാഷകനുമാണ്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കുറ്റകരമായ സംഭവവികാസങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇസ്രത് ജഹാന് എന്ന വനിത ഭീകരവാദിയല്ലെന്ന് വരുത്താന്‍ ചിദംബരം പല കാര്യങ്ങളും വഴിവിട്ടു ചെയ്തു എന്നത് വസ്തുതയാണ്. എന്തൊക്കെപ്പറഞ്ഞാലും, വീണിടത്തുകിടന്നുരുണ്ടാലും സംഭവിച്ചിരിക്കുന്നത് എന്താണെന്നുള്ളത് ഈ രാജ്യത്തെ കുഞ്ഞുകുട്ടികള്‍ പോലും തിരിച്ചറിയുന്നുണ്ട്. എന്തിനുവേണ്ടി അദ്ദേഹം ഈ അരുതായ്മ ചെയ്തു? ആരുടെ സേവ പിടിച്ചുപറ്റാനാണ് ഈ കാട്ടിക്കൂട്ടിയതൊക്കെ?
എന്നിട്ടിപ്പോള്‍ എന്തുണ്ടായി? ആരുടെ ഇംഗിതത്തിന് വഴങ്ങിയാണോ അരുതായ്മകള്‍ ചെയ്തുകൂട്ടിയത് അവര്‍ പോലും ഇപ്പോള്‍ ഒപ്പമുണ്ടോ ? കാണില്ല. അതാണ് യാഥാര്‍ത്ഥ്യം. അത് തിരിച്ചറിയാതെ പോയതാണ് ചിദംബരത്തിന്റെ തെറ്റ്. ചിലര്‍ കട്ടു ജീവിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ്. കട്ടും, കരിഞ്ചന്ത നടത്തിയും, കമ്മീഷന്പറ്റിയും ജീവിക്കാന്‍ വേണ്ടി ജന്മമെടുത്തവര് ഉണ്ടാകും. അവരെ സംബന്ധിച്ച് ഭാരതം കേവലം വളര്‍ത്തമ്മ മാത്രമാണ്. ഏത് വിധേനയും ഭൗതിക സുഖം വര്‍ദ്ധിപ്പിക്കുക എന്നതിനപ്പുറം ധര്‍മ്മവും നീതിയും എന്നൊന്ന് പാശ്ചാത്യ തത്വസംഹിതയില്‍ ഇല്ലാ എന്നുള്ളത് നാം മനസ്സിലാക്കണം. അതുപോലെയല്ലല്ലോ ഭാരത വിശ്വാസപ്രമാണങ്ങള്‍.
ചിദംബരത്തെക്കുറിച്ച് ചിന്തിച്ച് തല താഴ്ത്തുകയാണ് ഓരോ ഭാരതീയരും.
നമുക്ക് നമ്മുടെ ശരീരത്തിന്റെ പോലും അവകാശം ഇല്ല എന്നുള്ളതാണ് വസ്തുത. പോകുമ്പോള്‍ അതുകൂടി ഉപേക്ഷിച്ചിട്ടേ യാത്രയാകാനാകൂ. ഈ വസ്തുത അറിയാതെ പോയതാണ് ചിദംബരത്തിനുണ്ടായ അപചയത്തിന് കാരണം. കരഞ്ഞുകൊണ്ടുപിറന്നുവീഴുന്ന നാം യാത്രയാകുമ്പോള്‍ എത്രപേരെ കരയിക്കുന്നു എന്നുള്ളതായിരിക്കണം നമ്മുടെ പ്രവൃത്തികളെ നയിക്കുന്ന തത്വം. കനയ്യകുമാറിനെ പാട്യാല കോടതിവളപ്പില്‍ കൈയേറ്റം ചെയ്ത അതേ മാനദണ്ഡം വച്ചുനോക്കിയാല്‍ ചിദംബരത്തിനെ വീട്ടില്‍ക്കയറി കൈയേറ്റം ചെയ്താല്‍ പോലും ആശ്ചര്യപ്പെടാനില്ല.
അര്‍ജുന പണിക്കര്‍ താണപ്പന്‍,
സുല്‍ത്താന്‍ ബത്തേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: