ടി.കെ.രാധാകൃഷ്ണന്
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക്സമീപത്തെ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ മാലിന്യങ്ങള്‍ നിറഞ്ഞതോടെ ജനം ദുരിതത്തില്‍. ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ്സ്സ്റ്റാന്റില്‍ മാലിന്യ സംസ്ക്കരണം കാലങ്ങളായി നടക്കാറില്ല. സ്റ്റാന്റിന്റെ പടിഞ്ഞാറ്് വശത്തായി കംഫര്‍ട്ട് സ്റ്റേഷന് സമീപം മാലിന്യം കൂമ്പാരമായി കിടക്കുകയാണ്. ബസ്സ്സ്റ്റാന്റിനുള്ളിലെയും സമീപത്തെയും വ്യാപാരികള്‍ മാലിന്യ നിക്ഷേപം നടത്തുന്നത് ഇവിടെയാണ്. ജൈവമാലിന്യങ്ങള്‍ അടക്കമുള്ള കൂമ്പാരങ്ങളില്‍ ഇരതേടിയെത്തുനന നായ്ക്കളുടെ ശല്ല്യവും ഏറെയാണ്. മാലിന്യത്തിന് ചുറ്റും എലികളുടെ താവളമായി മാറിക്കഴിഞ്ഞു. ഈ നായ്ക്കള്‍ യാത്രക്കാരെ ശല്ല്യം ചെയ്യുന്നതായി പരാതിയുണ്ട്.ബസ്സ്സ്റ്റാന്റ് പരിസരത്തെ വ്യപാരികള്‍ക്ക് മാലിന്യം നിക്ഷേപിക്കാന്‍ ഗ്രാമപഞ്ചായത്ത് യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ല. മാലിന്യ നിക്ഷേപം നടത്തുന്ന വ്യാപാരികള്‍ക്കുതന്നെ മാലിന്യകൂമ്പാരം വിനയാകുന്നുണ്ട്. മഴപെയത് തുടങ്ങിയതോടെ ചീഞ്ഞഴുകിയ മാലിന്യത്തില്‍നിന്ന് ദുര്‍ഗ്ഗന്ധം ഉയരുന്നുണ്ട്. മാലിന്യ സംസ്ക്കരണത്തിന് അധികൃതര്‍ തയ്യാറാവത്തത് പൊതുജനാരോഗ്യത്തിന് ഏറെ ഭീഷണിയാകുന്നുണ്ട്. കൂടിക്കിടക്കുന്ന മാലിന്യം അവിടെയിട്ടുതന്നെ തീയിടുകയാണ് പഞ്ചായത്ത് ചെയ്യാറുള്ളത്. രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന ഈ ബസ് സ്റ്റാന്‍ഡില്‍ വന്ന് പോകുന്നത്. കംഫര്‍ട്ട് സ്റ്റേഷന് സമീപം നാളുകളായി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ഇത് നീക്കം ചെയ്യുന്നതിനോ പരിസരം വൃത്തിയാക്കുന്നതിനോ പഞ്ചായത്തധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്റ്റാന്‍ഡില്‍ ബസ്സുകള്‍ വന്നുപോകുന്നതിന് പഞ്ചായത്ത് നാലരലക്ഷം രൂപയ്ക്കാണ് പഞ്ചായത്ത് കരാല്‍ കൊടുത്തിരിക്കുന്നത്. ഇതിന്റെ ഒരു ശതമാനം തുക പോലും പരിസര ശുചീകരണത്തിന് ചെലവഴിക്കാന്‍ പഞ്ചായത്ത് തയ്യാറാകാത്തത് കെടുകാര്യസ്ഥതയായി വ്യപാരികള്‍ ആരോപിക്കുന്നു. മഴയില്‍ കുതിര്‍ന്ന മാലിന്യത്തിന് തീയിടുമ്പോള്‍ ഉയരുന്ന പുക പോതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പുകശല്യം മൂലം പരിസരവാസികളും ദുരിതമനുഭവിക്കുന്നു. ഡങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ നാടാകെ പടരുന്നുവെന്ന റിപ്പോര്‍ട്ട് ഇപ്പോഴാണ് പഞ്ചായത്തിന്റെ ഈ നടപടി എന്നതും ശ്രദ്ധേയമാകുന്നു. സമീപമുള്ള ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ മുമ്പിലുള്ള കലുങ്കിന്റെ ഒരുവശത്ത് മഴവെള്ളം ഒഴുകിപ്പോകാനാവാത്തവിധം മാലിന്യം നിറഞ്ഞുകിടക്കുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ ലോകപരിസ്ഥിതിദിനത്തിലും നിയമലംഘനം നടത്തുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: