കാസര്‍കോട് : ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭത്തില്‍ അറുത്ത പോത്തിന്റെ തല കയറ്റിവച്ച് വര്‍ഗീയകലാപത്തിന് മുസ്ലീം തീവ്രവാദികളുടെ ശ്രമം. കാസര്‍കോട് ജില്ലയിലെ മധൂരില്‍ മീപ്പുഗിരി ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലണ് മതതീവ്രവാദികള്‍ കിരാതമായ ഈ പ്രവൃത്തി ചെയ്തത്. ജില്ലയില്‍ വ്യാപകമായി വര്‍ഗീയകലാപത്തിന് കോപ്പുകൂട്ടുന്നതിന്റെ ഭാഗമായാണ് അത്യന്തം പ്രകോപനപരമായ ഈ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുസ്ലീം മതതീവ്രവാദികളുടെ നടപടിക്കെതിരെ ജില്ലയിലാകെ വന്‍പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാസര്‍കോട് താലൂക്കില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ മുതല്‍ കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം തീവ്രവാദികള്‍ അഴിഞ്ഞാടുകയായിരുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ആദര്‍ശ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ കയറി നടത്തിയ അക്രമത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ നടന്ന അക്രമങ്ങള്‍.
ശനിയാഴ്ച രാവിലെയാണ് ഭക്തര്‍ പോത്തിന്റെ തല ക്ഷേത്രത്തിനുമുന്നില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് തടിച്ചുകൂടിയ ഭക്തരെ പോലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്. ഭക്തര്‍ക്കെതിരെ ലാത്തി ചാര്‍ജ്ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് മധൂര്‍ പഞ്ചായത്തില്‍ വിവിധ ഹിന്ദുസംഘടനകളും ബിജെപിയും ഹര്‍ത്താല്‍ ആചരിച്ചു.
സംഭവമറിഞ്ഞ് ഡിജിപി, ജില്ലാ കളക്ടര്‍, ഡിഐജി എസ്. ശ്രീജിത്ത്, എസ്പി സുരേന്ദ്രന്, എ എസ് പി ശ്രീനിവാസന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുമെന്ന് എസ്പി നാട്ടുകാര്‍ക്ക് ഉറപ്പു നല്കി. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ടി. രമേശ് തുടങ്ങിയ നേതാക്കള്‍ സ്ഥലത്തെത്തി.
സംഭവത്തെ തുടര്‍ന്ന് മധൂര്‍ പഞ്ചായത്തിലെ മീപ്പുഗിരിയിലും പരിസരങ്ങളിലും പരക്കെ അക്രമം അരങ്ങേറി. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. കാറും ബൈക്കും തീയിട്ടു നശിപ്പിച്ചു. ആരാധനാലയം കളങ്കപ്പെടുത്തിയതില് പ്രതിഷേധിച്ച് ബി ജെ പി യും വ്യാപാരസ്ഥാപനം അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായ ഏകോപനസമിതി മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുമാണ് മധൂരില്‍ ഹര്‍ത്താല്‍ നടത്തിയത്.
മധൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കാസര്‍കോടും നടന്ന അക്രമസംഭവത്തെത്തുടര്‍ന്ന് താലൂക്കില്‍ ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടര്‍ ജിതേന്ദ്രനാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. മൂന്നില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്ക്കുന്നതും ആയുധങ്ങള്‍കൊണ്ടു നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചു. രാത്രി എട്ടുമണിമുതല്‍ പുലര്‍ച്ചെ ആറുമണിവരെ ബൈക്കുകള്‍ ഓടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിരവധി പേരെ മുന്‍കരുതലായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പല ഭാഗങ്ങളിലേക്കും സ്വകാര്യ ബസ്സുകളുടെ ഓട്ടം നിര്‍ത്തിവെച്ചത് ജനങ്ങള്‍ക്ക് ദുരിതമായി.
കുപ്രചാരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഉത്തരമേഖല ഡി ഐ ജി എസ് ശ്രീജിത്ത് ആവശ്യപ്പെട്ടു. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോടും മധൂര്‍ പഞ്ചായത്തിലും നടക്കുന്ന അക്രമസംഭവങ്ങള്‍ക്ക് അയവുവന്നിട്ടുണ്ടെന്നും കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ഡി ഐ ജി വ്യക്തമാക്കി. അക്രമസംഭവങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഏകപക്ഷീയമായ തീരുമാനമൊന്നും കേസിന്റെ കാര്യത്തില്‍ ഉണ്ടാവില്ലെന്നും മുന്‍കരുതലായി കുറച്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: