കൊച്ചി: കേസനേ്വഷണം ജാലവിദ്യയല്ലെന്നും ശാസ്ത്രീയമായ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. കൊല്ലപ്പെട്ട ജിഷയുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് എപ്പോള്‍ തെളിയിക്കാനാവുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ തെളിയിക്കാന്‍ കഴിയും. മറ്റു ചിലപ്പോള്‍ ഒരു വര്‍ഷംവരെ വേണ്ടിവന്നേക്കാം. ജിഷ വധക്കേസ് എത്രയും പെട്ടെന്ന് തെളിയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്നലെ രാവിലെയാണ് ഡിജിപി കുറുപ്പംപടി വട്ടോളിപ്പടിയിലെ ജിഷയുടെ വീട് സന്ദര്‍ശിച്ചത്. ഔദ്യോഗിക വാഹനവും പോലീസ്പടയെയും ഒഴിവാക്കിക്കൊണ്ടായിരുന്നു സന്ദര്‍ശനം. ഒരു മണിക്കൂറോളം അദ്ദേഹം ജിഷയുടെ വീടും പരിസരവും പരിശോധിച്ചു. താലൂക്കാശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വരിയെയും ഡിജിപി സന്ദര്‍ശിച്ചു.
ജിഷ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നായിരുന്നു നേരത്തെ ഡിജിപി പറഞ്ഞിരുന്നത്. എന്നാല്‍, ജിഷയുടെ വീട് സന്ദര്‍ശിച്ചശേഷം കേസന്വേഷണം ജാലവിദ്യയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ജിഷ കൊല്ലപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിട്ടും അന്വേഷണ സംഘം മാറിയതല്ലാതെ പ്രതിയെക്കുറിച്ച് ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: