ശ്രീനഗര്‍: ജമ്മു കശ്മീരിലെ ആനന്ദ്നഗര്‍ ബസ് സ്റ്റാന്‍ഡില്‍ രണ്ടു പോലീസുകാരെ വെടിവെച്ച് കൊന്ന ഭീകരരില്‍ ഒരാളെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇയാളെ അന്വേഷണ ഏജന്‍സികള്‍ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ വര്‍ഷം നിരോധിത ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയ്ബയില്‍ ചേര്‍ന്ന കശ്മീരുകാരൻ ജുനൈദ് മാറ്റുവുമാണ് പോലീസുകാർക്കെതിരെ വെടിയുതിർക്കുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ഒരാള്‍ കാറിനു സമീപം നില്ക്കുന്നതും, മറ്റൊരാള്‍ ഒരു ബാഗ് പിടിച്ചുകൊണ്ട് കാറിനടുത്തേക്കു നടന്നു വരുന്നതുമാണ് ദൃശ്യങ്ങളില്‍. ഇതില്‍ കാറിനടുത്ത് നില്‍ക്കുന്നയാളാണ് ജുനൈദ് എന്ന് അധികൃതര്‍ പറയുന്നു. 18 വയസുള്ള ഇയാള്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ ഖുദ്വാനിലുള്ള തന്റെ വീട്ടില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
തുടർന്ന് പോലീസ് ഇയാളുടെ വീട്ടുകാരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തപ്പോഴാണ് ജുനൈദ് സെപ്റ്റംബറില്‍ ലഷ്കര്‍ ഈ തോയ്ബയില്‍ ചേർന്നതായി മനസിലാക്കാൻ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: