അഞ്ചാലുംമൂട്: താമസസ്ഥലത്ത് നിരോധിത ലഹരി ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചതിനും ഉപയോഗിച്ചതിനും ബംഗാളിയുവാവിനെതിരെ കേസെടുത്തു. ക്ലീന്‍ കാമ്പയിന്റെ ഭാഗമായി തൃക്കടവൂര്‍ സാമൂഹികാരോഗ്യകേന്ദ്രം ഉദ്യോഗസ്ഥര്‍ അന്യദേശ തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് അഞ്ചാലുമൂട്ടില്‍ ബംഗാളികള്‍ താമസിക്കുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന എട്ടുപാക്കറ്റ് നിരോധിത ലഹരി ഉത്പ്പന്നങ്ങള്‍ കണ്ടെടുത്തത്. ഇവര്‍ ഉപയോഗിച്ച ശേഷമുള്ള ഒഴിഞ്ഞ കവറുകളും പരിസരത്ത് കണ്ടെത്തി. പിടികൂടിയ ലഹരി വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ പോലീസിന് കൈമാറി. ഇതോടെ സ്കൂള്‍ പരിസരത്തും അല്ലാതെയും പാന്‍പരാഗ്, പാന്‍ മസാല, പുകയില ഉത്പ്പന്നങ്ങള്‍ എന്നിവ വിറ്റതിന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 11 പേര്‍ക്കെതിരെ കേസെടുക്കുകയും പൊതുസ്ഥലങ്ങളില്‍ പുകവലിച്ചതിനും മറ്റുമായി 26 പേരില്‍ നിന്നും 5200 രൂപ പിഴ ഈടാക്കിയതായി പരിശോധനക്ക് നേതൃത്വം നല്കിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്. ബാലഗോപാല്‍ പറഞ്ഞു. എ.എസ്.പ്രതിഭ, ലത, സീജ തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: