നാദാപുരം: നാദാപുരം ടൗണിലെ കടയിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ പുലര്‍ച്ചയോടെ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണ വില്പന കേന്ദ്രമായ ബുഹാരി വെസ്സല്സിലാണ് അഗ്നിബാധയുണ്ടായത്.
പുലര്‍ച്ചെ അഞ്ചു മണിയോടെ സ്റ്റാന്റിലെത്തിയ പത്രക്കാരാണ് കടയില്‍ നിന്നും പുകയുയരുന്നത് കണ്ടതിനെ തുടര്‍ന്നു പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും കടക്കുള്ളിലെ 75 ശതമാനം വസ്തുക്കളും കത്തി നശിച്ചിരുന്നു.
സ്ഥലത്തെത്തിയ പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് ഷട്ടര്‍ തുറന്നു തീ അണച്ചതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്കൂള്‍ സീസണായതിനാല്‍ കടക്കുള്ളില്‍ നിറയെ പുതിയ കുട, ബാഗ് മറ്റു പഠനോപകരണങ്ങള്‍ എന്നിവയുടെ ശേഖരം ഉണ്ടായിരുന്നു. ഇവ മുഴുവന്‍ കത്തിചാമ്പലായി. കോട്ടക്കല്‍ സ്വദേശിമുഹമ്മ ദിന്റെ ഉടമസ്ഥതയിലുള്ളതാണ് അഗ്നി ബാധയുണ്ടായ സ്ഥാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: