കോഴിക്കോട്: ഇരുപത് രൂപയുടെ കേക്ക് മുതല്‍ 5250 രൂപ വിലയുള്ള കുങ്കുമം ചേര്‍ത്ത സൗദിയുടെ സ്വന്തം അല്‍ അജ്വ സഫ്രോണ്‍ വരെ. വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള അപൂര് വ്വയിനം ഈത്തപ്പഴങ്ങള്‍, ഈത്തപ്പഴങ്ങളില്‍ നിന്നുണ്ടാക്കുന്ന ഹല്‍വ, കേക്ക്, ബിസ്കറ്റ്, അച്ചാറുകള്‍, സിറപ്പ്, പായസ്സം…എന്നിങ്ങനെ നാവില്‍ കൊതിയുണര്‍ത്തുന്ന ഈത്തപ്പഴ മേളയില്‍ തിരക്കേറുന്നു. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളിലാണ് കോഴിക്കോടന്‍സിന്റെ അഞ്ചാമത് ഈത്തപ്പഴമേള നടക്കുന്നത്.
ഈത്തപ്പഴങ്ങളിലെ വൈവിധ്യമാണ് മേളയുടെ പ്രത്യേകത. കിലോയ്ക്ക് തൊണ്ണൂറ് രൂപ വിലയുള്ള ഇറാഖ് ഈത്തപ്പഴം മുതല്‍ വിശുദ്ധ ഈത്തപ്പഴമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൗദി ഇനമായ അല്‍ അജ്വ വരെ മേളയിലുണ്ട്. സൗദിയിനങ്ങള് തന്നെയാണ് മേളയിലെ താരങ്ങള്‍. അല്‍ അജ്വയ്ക്ക് പുറമെ 1800 രൂപ വിലയുള്ള അല്‍ അംബര്‍, ഈത്തപ്പഴങ്ങളുടെ മഹാരാജാവ് എന്നറിയപ്പെടുന്ന 1500 രൂപ വിലയുള്ള ജോര്‍ദ്ദാനിയന്‍ മെഡ്ജോള്‍, 1200 രൂപ വിലയുള്ള സൗദി മബ്റൂം തുടങ്ങിയവ ഈത്തപ്പഴ വിപണിയിലെ സൗദി പെരുമ വ്യക്തമാക്കുന്നു. 360 രൂപ നല്കിയാല് ഈത്തപ്പഴം കൊണ്ടുള്ള സിറപ്പ് വാങ്ങാം.
വെളുത്ത ഡ്രൈ ഡേറ്റ്സിന് 160 രൂപയാണ് വില. ഈത്തപ്പഴങ്ങളിലെ ഇറാനിയിനത്തിന് 320 ഉം, അള്‍ജീരിയന്‍ ഇനത്തിന് 400 രൂപയുമാണ് വില.
ഇവയ്ക്കെല്ലാം പുറമെ സൗദി ഇനങ്ങളായ അല്‍ കുദ്രി, അല്‍ ഷുക്ക്റി, അല്‍ മറിയം, അല്‍ ബിദിയ, അല്‍ ജുമാറ, ഇറാനിയന്‍ ഇനങ്ങളായ അല്‍ തമ്റ, അല്‍ സയാര്, അല്‍ യസ്ന, ഒമാന്റെ വൈവിധ്യമായ ഫര്‍ദ്, ബറാറി, ടുണീഷ്യന്‍ ബറാറി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉണക്കപ്പഴങ്ങള്‍, ഇന്ത്യന്‍ കാരയ്ക്ക എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിരവധി ഇനങ്ങളാണ് പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി ഒരുക്കിയിരിക്കുന്നത്. ഈത്തപ്പഴം കൊണ്ടുള്ള കേക്കുകള്‍ക്ക് ഇരുപത് മുതല്‍ നാല്പത് രൂപ വരെയാണ് വില. അച്ചാര്‍, ബിസ്കറ്റ്, പായസം എന്നിവയ്ക്ക് നൂറ് രൂപയാണ്.
മേളയില്‍ നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് മുന്‍വര്‍ഷങ്ങളിലേതുപോലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന് നല്‍കാനാണ് സംഘാടകരുടെ തീരുമാനം. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒമ്പത് വരെ നടക്കുന്ന മേള 13 ന് സമാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: