ആലപ്പുഴ: പുന്നമട സായി കേന്ദ്രത്തിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസിലെയും ഭക്ഷ്യസുരക്ഷാ വകുപ്പിലെയും ഉദേ്യാഗസ്ഥര്‍ ഹോസ്റ്റലിലെത്തി പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച 14 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെതുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറാണ് സാമ്പിള്‍ ശേഖരിക്കാനായി സംഘത്തെ നിയോഗിച്ചത്. കുട്ടികള്‍ കഴിച്ച കോഴിക്കറിയില്‍ രുചിവ്യത്യാസമുള്ളതായി പരാതിപ്പെട്ടിരുന്നു. കോഴിക്കറിയുടെ സാമ്പിളാണ് പരിശോധനയ്ക്കായി എടുത്തിട്ടുള്ളത്. കോഴിക്കറി കഴിക്കാത്ത കുട്ടികള്‍ക്ക് യാതൊരുവിധ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നില്ല. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാചകം ചെയ്യുന്ന സ്ഥലത്തും ഉദേ്യാഗസ്ഥര്‍ പരിശോധന നടത്തി. കാന്റീന് വൃത്തിയായി പരിപാലിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി. അംഗീകൃത വ്യാപാരകേന്ദ്രങ്ങളില്‍ നിന്ന് മാത്രമേ ഭക്ഷണസാധനങ്ങള്‍ വാങ്ങാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്കൂളുകളോടനുബന്ധിച്ച് കാന്റീന് പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ വൈ.ജെ. സുബിമോള്‍, മധുസൂദനന് ബി., ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ ടി.സി. ബാബുരാജന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.എസ്. അസേര്‍, എം. അഭയകുമാര്‍, പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: