തിരുവല്ല: വെണ്‍പാല തൃക്കയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ നടവാതിലും ക്ഷേത്ര ഓഫീസ് കെട്ടിടത്തിന്റെ വാതിലും കുത്തിത്തുറന്ന് കവര്‍ച്ച. നടയ്ക്കുളളില് സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയിലെ പണം മോഷ്ടാക്കള്‍ അപഹരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ഉളളതാണ് ക്ഷേത്രം. പുലര്‍ച്ചെ ആറ് മണിയോടെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം നടന്ന വിവിരം ആദ്യമറിഞ്ഞത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെയും ദേവസ്വം ബോര്‍ഡ് അധികൃതരെയും വിവരമറിയിച്ചു. നടയ്ക്കുളളില് സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയില്‍ ക്ഷേത്ര മതില്ക്കെട്ടിനുളളില് നിന്നും ലഭിച്ചു. ഏകദേശം രണ്ടായിരത്തോളം രൂപ നഷ്ടമായതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വെളളിക്കിരീടം മോഷ്ടിക്കപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: