ബെംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിനായി കര്‍ണാടക നിയമസഭയിലെ സ്വതന്ത്ര എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ കോണ്‍ഗ്രസിന്റെ ഊര്‍ജ്ജിത ശ്രമം. 14 സ്വതന്ത്ര എംഎല്‍എമാരുടെ വോട്ട് വാങ്ങാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ശ്രമം. സ്വതന്ത്ര എംഎല്‍എമാര്‍ക്ക് മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നക്ഷത്ര സൗകര്യമാണ് അവര്‍ ഒരുക്കിയിട്ടുള്ളത്.
രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ വിജയിപ്പിനുള്ള പിന്തുണയില്ലാത്തതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. കര്‍ണാടക നിയമസഭയുടെ അധോസഭയായ വിധാന്‍ പരിഷത്തിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനു പിന്നാലെയുണ്ട്. അവിടെയും പ്രതീക്ഷയില്ല കോണ്‍ഗ്രസിന്.
കോണ്‍ഗ്രസ് നടപടി അപമാനകരമെന്ന് ബിജെപി പ്രതികരിച്ചു. കുതിരക്കച്ചടവമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും പാര്‍ട്ടി. കുതിരക്കച്ചവടത്തില്‍നിന്ന് എംഎല്‍എമാരെ രക്ഷിക്കാനാണ് ശ്രമമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആര്‍ക്കും പണം നല്‍കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് വീരണ്ണ.
അതിനിടെ, വോട്ടിന് പണം വാഗ്ദാനം ചെയ്യുന്ന ചാനല്‍ ദൃശ്യങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടത്. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ, മകനും കര്‍ണാടക മുന്‍ മഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി, സംസ്ഥാന മന്ത്രി ഡി.കെ.
ശിവകുമാര്‍, കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ. ഹാരിസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.സി. രാമമൂര്‍ത്തി, ജെഡിഎസ് സ്ഥാനാര്‍ത്ഥി ബി.എം. ഫാറൂഖ്, സ്വതന്ത്ര എംഎല്‍എമാരായ വരതൂര്‍ പ്രകാശ്, അശോക് ഖെനി, മംഗള്‍ വൈദ്യ എന്നിവരാണ് ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: