ചണ്ഡിഗഢ്: സംവരണം ആവശ്യപ്പെട്ട് ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് സമിതി ഹരിയാനയില്‍ നടത്തുന്ന സമരത്തിന് തണുത്ത പ്രതികരണം. നിരവധി സ്ഥലങ്ങളില്‍ സമരക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. എങ്കിലും ചില പ്രദേശങ്ങളില്‍ സമരപരിപാടികള്‍ ഒന്നും തന്നെയില്ല. ചിലയിടങ്ങളില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ആവശ്യങ്ങളടങ്ങിയ നിവേദനം നല്കി സമരം അവസാനിപ്പിക്കുകയും ചെയ്തു.
55 കമ്പനി അര്‍ധസൈനിക വിഭാഗങ്ങളും നൂറുകണക്കിന് ഹരിയാന പോലീസുകാരുമാണ് സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടോയെന്നും പോലീസ് നിരീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി ചില ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തി. ഹരിയാനയിലെ 21 ജില്ലകളില്‍ അതീവ സുരക്ഷ നിര്‍ദേശങ്ങള്‍ നല്കി. കൂടാതെ ഒന്‍പത് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമരം ശാന്തമായാണ് മുന്നേറുന്നതെന്ന് ആഭ്യന്തര സെക്രട്ടറി റാം നിവാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: