നട്ടാശേരി: കോട്ടയം നഗരത്തിന് പ്രതിദിനം 30ലക്ഷം ലീറ്റര്‍ അധികം ലഭിക്കേണ്ടുന്ന ശുദ്ധജലപദ്ധതിയില്‍ തുടക്കംമുതലേ വന്‍ അഴിമതിയും ക്രമക്കേടുമാണ് നടക്കുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് ആരോപിച്ചു. മീനന്തറ ആറ്റിലെ പൊട്ടിത്തകര്‍ന്ന സംരക്ഷണഭിത്തി പൂര്‍ണ്ണമായും പൊളിച്ചു നീക്കി പുതിയവ നിര്‍മ്മിക്കണമെന്നും ആറിന് കുറുകെ 4അടിയുള്ള പൈപ്പുകള്‍ സ്ഥാപിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നട്ടാശേരി സംയുക്ത വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനുവേണ്ടി ജല അതോറിറ്റിയുടെ പഴയ പൈപ്പുകള്‍ മാറ്റി പുതിയവസ്ഥാപിച്ചതടക്കം നിര്‍മ്മാണത്തിലെ പിഴവുകളന്വേഷിച്ച് മേല്‍നോട്ടം വഹിച്ച ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ നമേല്‍ നടപടിയെടുക്കണം . അധികശുദ്ധജല പദ്ധതിയുടെ ഭാാഗമായി നട്ടാശേരിയില്‍ മീനന്തറ ആറ്റില്‍ ജല അതോറിറ്റി പണിത വാല്‍വ് സംരക്ഷണഭിത്തി പരീക്ഷണ സമയത്ത് തന്നെ പൊട്ടിത്തകര്‍ന്നത് ഇതിന് തന്നെ ഉദാഹരണമാണ്. പഴയപൈപ്പുകള്‍ മാറ്റി പുതിയതായി സ്ഥാപിച്ച പൈപ്പുകള്‍ നിലവാരം കുറഞ്ഞതാണെന്ന ആരോപണം ബലപ്പെടുന്ന രീതിയിലാണ് നിര്‍മ്മാണത്തിലെ പിഴവുകള്‍.
പദ്ധതിയിലെ വന്‍ അഴിമതിയും കെടുകാര്യസ്ഥതയും മൂലം നഗരത്തിലെ ശുദ്ധജല വിതരണം അപ്പാടെ താറുമാറായിരിക്കുകയാണ്. പേരൂരില്നിന്നും കോട്ടയത്തേക്ക് ജലം എത്തിക്കുന്ന പഴയപൈപ്പുകള്‍ക്ക് 2അടി വ്യാസമാണുണ്ടായിരുന്നത്. ഇതിന് പകരമായി 4അടി വ്യാസമുള്ള പുതിയ പൈപ്പുകളാണ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍ 4അടി വ്യാസമുള്ള വലിയ പൈപ്പില്‍ നിന്നും മീനന്തറയാറിന് കുറുകെ നിലവിലുള്ള 2അടി വ്യാസമുള്ള പഴയപൈപ്പിലേക്ക് ജലം കടത്തിവിടാനുള്ള പ്രധാന കാരണം. ഇതിനുവേണ്ടി അനാവശ്യമായിട്ടാണ് വാല്‍വ് സ്ഥാപിച്ചിരിക്കുന്നത്. വാല്‍വിന്റെ സംരക്ഷണഭിത്തി തകര്‍ന്നത് നിര്‍മ്മാണത്തിലെ പിഴവും ജല അതോറിറ്റിയുടെ അശാസ്ത്രീയ രീതിയുമാണ്. പൊട്ടിത്തകര്‍ന്ന വാല്‍വിന്റെ സംരക്ഷണഭിത്തിയില്‍ പ്രവര്‍ത്തകര്‍ കൊടിനാട്ടി പ്രതിഷേധിച്ചു. കണ്ണന്മുതുകാട് അദ്ധ്യക്ഷത വഹിച്ചു. സി.എന്‍.സുഭാഷ്, അനില്‍ തോട്ടുപുറം, രമേശ് കല്ലില്‍, പി.ജെ.ഹരികുമാര്‍, രണരാജ് പൂഴിമേല്‍, വിജയലക്ഷ്മി നാരായണന്, എം.പി.രഘുനാഥ്, രമേശന് പൂഴിമേല്‍, രാജീവ്, രാജേഷ് ചെറിയമഠം, ബാബു തിരുവോണം, ബാലന് തോട്ടുപുറം, ജിജു.ടി.പി, ഹരിരാജ്, മോഹനന്.കെ.ആര്, സുബി മാലോഴ, രതീഷ് മധിരംപേരില്, മഞ്ചു, സിന്ധു, അനില്‍ കണക്കല്തേരില്,ശംഭു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: