കുറവിലങ്ങാട്: സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ വാര്‍ഡ് 12 ല്‍ 64-ാം നമ്പരായി പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി കെട്ടിടം കാലപ്പഴക്കത്താല്‍ ഏതു നിമിഷവും അപകടാവസ്ഥയില്‍. നിരവധി കുരുന്നുകള്‍ പഠിക്കുന്ന ഈ സ്ഥാപനം ഇവിടെ നിന്നും നീക്കി സുരക്ഷിതമായ കെട്ടിടത്തിലേയ്ക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിട്ടും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ് പഞ്ചായത്തും മറ്റി അധികൃതരും. മഴക്കാലം ആരംഭിച്ചതോടെ സമീപ പുരയിടത്തിലെ റബ്ബര്‍ അടക്കമുള്ള വന്മരങ്ങള് അംഗന്‍വാടി കെട്ടിടത്തിന്റെ മുകളിലേയ്ക്ക് ചാഞ്ഞ നിലയിലാണ്. കഴിഞ്ഞ നാലു വര്‍ഷക്കാലമായി ഈ കെട്ടിടത്തിന്റെ ഒരു ഭാഗം ഭിത്തിയില്‍ നിന്ന് വിട്ടു മാറി നില്ക്കുന്ന അവസ്ഥയിലാണ്. സമീപ പ്രദേശങ്ങളില്‍ നിന്ന് നിരവധി കുന്നുകളാണ് ജീവന് പണയം വച്ച് ഈ അംഗന്‍വാടിയില്‍ പഠിക്കുന്നത്. മഴയോ കാറ്റോ ഉണ്ടായാല്‍ സമീപവാസികളും രക്ഷകര്‍ത്താക്കളും ഈ കെട്ടിടത്തിന്റെ സമീപത്ത് എത്തിച്ചേരാറുണ്ട്. സുരക്ഷിതമല്ലാത്ത ഈ കെട്ടിടത്തില്‍ നിന്ന് അംഗന്‍വാടി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: