കൊച്ചി: അടിസ്ഥാനസൗകര്യ വികസനത്തിന് സുശക്തമായ തൊഴില്‍ മേഖലയെ വാര്‍ത്തെടുക്കാനുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും വിദഗ്ധ തൊഴിലാളികളുടെ കുറവ് കണ്ടെത്താന്‍ പഠനവും നടത്തുമെന്നും തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്. 25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ നൈപുണ്യ വികസന അക്കാദമി (കേസ്)യുടെ കീഴില്‍ ഇറാം ഗ്രൂപ്പിന്ന്റെ മേല്‍നോട്ടത്തില്‍ അങ്കമാലിയില്‍ ആരംഭിച്ച എസ്പൊയിര്‍ അക്കാദമിയിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റും പ്ലേസ്മെന്റ് പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നൈപുണ്യ പരിശീലനം ഏതെല്ലാം തരത്തില്‍ സാധ്യമാകുമെന്ന് പരിശോധിക്കും. ഇതിനായി സ്വകാര്യ പങ്കാളിത്തത്തോടെ പ്രത്യേക സ്ഥാപനങ്ങള്‍ രൂപപ്പെടുത്തും. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള നൈപുണ്യ വികസന അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. തൊഴില്‍ സംസ്കാരത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നും വിവിധ ഏജന്‍സികള്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകള്‍ തുടങ്ങിയവ നടത്തുന്ന നൈപുണ്യ പരിശീലന പരിപാടികള്‍ എകൊപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നൈപുണ്യ വികസന പരിശീലന പരിപാടികള്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച റോജി എം ജോണ്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇറാം ഗ്രൂപ്പ് സി എം ഡി ഡോ. സിദ്ദീക്ക് അഹമ്മദ്, കേസ് മാനേജിംഗ് ഡയറക്ടര്‍ കെ.ബിജു, അങ്കമാലി നഗരസഭാ അധ്യക്ഷ എം.എ. ഗ്രേസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോള്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സജി വര്‍ഗീസ്,
പ്രതികരിക്കാൻ ഇവിടെ എഴുതുക: