തൃശൂര്‍: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മതേതര സര്‍ക്കാരും കോടതിയുമല്ല അഭിപ്രായം പറയേണ്ടതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതി യോഗം വ്യക്തമാക്കി. ഹിന്ദു ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മതേതര സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ല. വിഷയത്തില്‍ ഹിതപരിശോധന നടത്തുമെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹം.
സംസ്ഥാനത്തെ പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭൂരഹിതരുടെ പ്രശ്നപരിഹാരത്തിനു മുന്‍ സര്‍ക്കാരുകള്‍ ഉണ്ടാക്കിയ വനവാസി കരാര്‍, കുടില്‍ കെട്ടി സമരം കരാര്‍, ചെങ്ങറ നിലനില്‍പ്പ് സമരം കരാറും നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയ നടപടിയില്‍ സംസ്ഥാന സമിതി പ്രതിഷേധിച്ചു.
ഇതിനെതിരെ 15ന് സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡ് ഓഫീസുകളിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തും. ജിഷ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സമിതി രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ.പി. ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ഹരിദാസ്, ആര്.വി. ബാബു, ഇ.എസ്.ബിജു, ബ്രഹ്മചാരി ഭാര്‍ഗവറാം, വി.ആര്.സത്യവാന്, കെ.വി. ശിവന്, എം.കെ. വാസുദേവന്‍, പി.ജി.ശശികലടീച്ചര്‍, പി.ആര്. ശിവരാജന്, കെ. പത്മനാഭന്‍പിള്ള, നിഷ, ബിന്ദു മോഹന്‍, സി. ബാബു, വി. സുശികുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: