കോട്ടയം: കാണക്കാരിയിലെ ഹോട്ടലില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് മാലിന്യ സംഭരണിയുടെ മാന്‍ഹോളിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചു. കാണക്കാരി പേക്കടന്കുഴിയില് ബിനോയി (36), ഏറ്റുമാനൂര്‍ മാടപ്പാട്ട് താഴത്തുമക്കട്ടില് ദേവസ്യാചാക്കോ (ജോമോന് – 45) എന്നിവരാണ് മരിച്ചത്. കാണക്കാരി ജംക്ഷനിലെ ഗ്രാന്റ്ഫാമിലി റസ്റ്റോറന്റിലെ മാലിന്യം നീക്കം ചെയ്യുന്നതിനിടെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു ദുരന്തം.
ആറടിയോളം ആഴമുള്ള മാന്‍ഹോളിനുള്ളിലേക്ക് ആദ്യം ഇറങ്ങിയത് ബിനോയിയായിരുന്നു. ശ്വാസംകിട്ടാതെ ബിനോയി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തൊട്ടുപിന്നാലെ ജോമോന് ബിനോയിയെ രക്ഷപെടുത്തുന്നതിന് ഇറങ്ങി. ജോമോനും കുഴഞ്ഞുവീണ സാഹചര്യത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുഴിവേലില്‍ അനീഷ് നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും വിഷവായു നിറഞ്ഞ മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷപെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒരു മണിക്കൂറിനുശേഷം അപകടസ്ഥലത്തെത്തിയ തടിവെട്ട് തൊഴിലാളികളായ ജോസ്, ബിജു, ജെയ്സണ്‍ എന്നിവര്‍ ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. അബോധാവസ്ഥയിലായവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പേ മരിച്ചു.
രാവിലെ 11.30 തോടെയാണ് ഹോട്ടലിലെ മാലിന്യ സംവിധാനങ്ങള്‍ നന്നാക്കുന്നതിനായി ജോമോനും അനീഷും ചേര്‍ന്ന് ജോലികള്‍ ആരംഭിച്ചത്. പുതുതായി നിര്‍മ്മിച്ച ടാങ്കിലേക്കുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ക്കുശേഷം മാലിന്യം അടിഞ്ഞ് തടസ്സപ്പെട്ടുകിടന്ന ഹോട്ടലിനുമുന്നിലെ മാന്‍ഹോള്‍ തുറക്കുന്നതിനായി ബിനോയിയേക്കൂടി ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു.
നിര്ദ്ധനകുടംബങ്ങളിലെ അംഗങ്ങളാണ് അപകടത്തില്‍ മരിച്ച ബിനോയിയും ജോമോനും. നാലുവര്‍ഷം മുമ്പ് വിവാഹിതനായ ബിനോയിയുടെ ഭാര്യ അനു കാണക്കാരി ചാത്തന്‍ചിറ കുടംബാംഗമാണ്. മൂന്നുവയസ്സുകാരന് നോയല്‍ ഏകമകനാണ്. ജോസഫ്, അന്നമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഏറ്റുമാനൂര്‍ മാടപ്പാട്ട് ദേവസ്യ-മറിയാമ്മ ദമ്പതികളുടെ മകനാണ് ജോമോന്. ഭാര്യ മേമ്മുറി സ്വദേശി മിനി. മക്കള്‍: കോട്ടയം സിഎംഎസ് കോളേജ് വിദ്യാര്‍ത്ഥിയായ സച്ചിന്ജോമോന്, ജോസ്മി പ്ലസ്ടൂ വിദ്യാര്‍ത്ഥിനി. ബിനോയിയുടെയും ജോമോന്റെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: