തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും എന്നാല്‍ നിയമനങ്ങള്‍ പൂര്‍ണമായും ഹൈന്ദവര്‍ക്ക് മാത്രമായിരിക്കണമെന്നും ദേശീയ മുന്നോക്ക സമുദായ ഐക്യവേദി സംസ്ഥാന ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു.
ശബരിമലയില്‍ യുവതികളായ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങളില്‍ നിന്ന് കോടതികളും സര്‍ക്കാരും പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. പരമ്പരാഗതമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അതിര്‍ത്തി ലംഘിച്ച് ശബരിമലയിലെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ നടത്തുന്ന ഗൂഢ ശ്രമങ്ങള്‍ രാജ്യത്തെ ഹൈന്ദവ സമൂഹം തിരിച്ചറിയണം.
യോഗത്തില്‍ ദേശീയ മുന്നോക്ക സമുദായ ഐക്യവേദി ചെയര്മാന് കാത്തിക്കല്‍ രാമചന്ദ്രന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഐക്യവേദി വൈസ് ചെയര്മാന് വി.എന്‍. നമ്പൂതിരി, ജനറല്‍ സെക്രട്ടറി, കെ.സി. മാധവന് നമ്പ്യാര്‍, ക്യാപ്റ്റന്‍ ഗോപിനായര്, അഡ്വ. രവീന്ദ്രന് നായര്‍, അഡ്വ. എസ്.കെ. പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: