പയ്യാവൂര്‍: പഞ്ചായത്ത് പോലീസ് എക്സൈസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റുകള്‍ സംയുക്തമായി പയ്യാവൂര്‍ പഞ്ചായത്തിലെ ആനയടി ചെങ്കല്‍ ക്വാറി മേഖലയില്‍ പരിശോധന നടത്തി. മലയോരത്തെ ഏറ്റവും വലിയ ചെങ്കല്‍ ക്വാറി ഖനന മേഖലയായ ആനയടിയില്‍ ആയിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ബഹുഭൂരിഭാഗവും അന്യ സംസ്ഥാനക്കാരാണ്. ഇവിടെ വ്യാപാകമായ മലിന്യ പ്രശ്നങ്ങളും പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്ജ്ജനവുമുള്പ്പെടെ നിരവധി പരാതികള്‍ ഉണ്ടായിരുന്നു. അനധികൃത വ്യാപാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പരിശോധനയ്ക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റൂപറമ്പില്‍ വൈസ് പ്രസിഡണ്ട് ടി.പി.അഷ്റഫ്, എസ്ഐ ശിവന് ചോടോത്ത്, സെക്രട്ടറി ഇ.വി.വേണുഗോപാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമാഭായി, എക്സൈസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് ബാബു, പഞ്ചായത്തംഗങ്ങളായ ആഗ്നസ് വാഴപ്പള്ളി, ബിനോയ് ആലുങ്കത്തടം, സജന് വെട്ടുക്കാട്ടില്‍, സിന്ധു രവി, ജെഎച്ച്ഐ ശ്രീനിവാസന്, എസ്ആര്‍.സജീവ്, ജെപിഎച്ച്എന്‍ ലീല തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: