വടകര: അധികാരത്തിന്റെ തണവില്‍ സിപിഎം നടത്തുന്ന ഗുണ്ടാരാജിനെതിരെ വടകരയില്‍ പ്രതിഷേധമിരമ്പി.സിപിഎം അക്രമികള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംഘടിപ്പിച്ച വടകര താലൂക്ക് ഓഫീസ് ധര്‍ണയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. അക്രമത്തില്‍ അറുതി വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി പറഞ്ഞു. വിജയാഹ്ലാദത്തിന്റെ മറവില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎം വേട്ടയാടുകയാണ്. ഇത് ആസൂത്രിതമായ നീക്കമാണ് ഇതിനെന്തു വിലകൊടുത്തും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസിന്റെ പക്ഷപാതപരമായ പെരുമാറ്റം സ്ഥിതി ഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍ നിന്നും തുടങ്ങുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നീതി നടപ്പാക്കാന്‍ ശ്രമിക്കുന്ന പോലീസ് തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ് കൊച്ചുകുട്ടികള്‍ മുതല്‍ 85 വയസ്സുള്ള വൃദ്ധമാതാവ് വരെ സിപിഎമ്മുകാരുടെ അക്രമത്തിനിരയാകുമ്പോള്‍ സാംസ്കാരിക കേരളം അപമാന ഭാരത്താല്‍ തല താഴ്ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി മേഖലാ സെക്രട്ടറി എം.പി. രാജന് അദ്ധ്യക്ഷത വഹിച്ചു. ടി. കെ. പ്രഭാകരന്, ജില്ലാ അദ്ധ്യക്ഷന്‍ ടി പി ജയചന്ദ്രന് മാസ്റ്റര്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എന്‍. കെ. ബാലകൃഷ്ണന് മാസ്റ്റര്‍, എം. പ്രദീപന്, എം. മോഹനന് മാസ്റ്റര്‍, രാംദാസ് മണലേരി, അഡ്വ. എം. രാജേഷ്, പി.എം അശോകന്, അടിയേരി രവീന്ദ്രന്, കടത്തനാട് ബാലകൃഷ്ണന്, കെ.കെ. രാജീവന്, എ.കെ. ശ്രീധരന് മാസ്റ്റര്‍, ഗംഗാധരന് മാസ്റ്റര്‍, എം. ബാലകൃഷ്ണന്, അരിക്കോത്ത് രാജന്, കൗണ്‍സിലര്‍മാരായ സിന്ധു ശ്യാംരാജ് തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: