കൊല്ലം: പുനലൂര്‍ വഴി കടന്നുപോകുന്ന കൊല്ലം-ചെങ്കോട്ട പാതയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ഈവര്‍ഷം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്റി. ഇതുസംബന്ധിച്ച് കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനുമായി അധികൃതര്‍ ചര്‍ച്ച നടത്തി.
ഒന്നാം റീച്ചില്‍പെട്ട പുനലൂര്‍, ഇടമണ്‍ മേഖലയിലെ പാലങ്ങളും ട്രാക്കുകളും പൂര്ത്തികരിച്ചുു. പുനലൂര്‍ അടിപ്പാതയുടെ അപ്രോച്ച് റോഡിന്റെ പണി മാത്രമാണ് അവശേഷിക്കുന്നത്. രണ്ടാം റീച്ചില്‍പെട്ട ഇടമണ്‍ കഴുതുരുട്ടി 80 ശതമാനം പ്രവര്‍ത്തിയും പൂര്‍ത്തിയാക്കി. 67 ചെറുപാലങ്ങളില്‍ 56 എണ്ണവും 12 വന്‍പാലങ്ങളില്‍ അഞ്ച് ആര്‍ച്ച് പാലങ്ങളും പൂര്‍ത്തിയാക്കി. ശേഷിക്കുന്ന ഏഴുപാലങ്ങളുടെ പണി അന്തിമഘട്ടത്തിലാണ്. മൂന്നാം മേഖലയായ കഴുതുരുട്ടി-ഭഗവതിപുരം 70ശതമാനം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. 64 പാലങ്ങളില്‍ 63ഉം വന്‍കിട പാലങ്ങളില്‍ ഏഴില്‍ അഞ്ചും പൂര്‍ത്തിയാക്കി. അഞ്ച് കിലോമീറ്റര്‍ ട്രാക്കിന്റെ പണി തീര്‍ന്നു. നാല് ടണലുകളില്‍ മൂന്നെണ്ണം പൂര്‍ത്തിയാക്കി. ലവല്ക്രോസിങിനോട് അനുബന്ധിച്ച സബ്വേയുടെ നിര്‍മാണവും ധ്രുതഗതിയിലാണ്. റാലാം റീച്ച് ഭഗവതിപുരം മുതല്‍ ചെങ്കോട്ട വരെയാണ്. ഇവിടെ നിര്‍മാണങ്ങള്‍ അന്തിമഘട്ടമായി. റെയില്‍വെ ഗേറ്റിന്റെ പണി മാത്രമാണ് അവശേഷിക്കുന്നത്
കൊല്ലം റെയില്‍വെ സ്റ്റേഷന് രണ്ടാം ടെര്‍മിനല്‍ ഒന്നാം ഘട്ടം 2017 മാര്‍ച്ചില്‍ പൂര്‍ത്തികരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട്ഓവര്‍ബ്രിഡ്ജ്, പ്രവേശനകവാടം, പാര്‍ക്കിങ് ഏരിയ സര്‍ക്കുലേറ്റിങ് ഏരിയ, ബുക്കിങ് ഓഫീസ് എന്നിവയാണ് ഒന്നാംഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തികരിച്ചാല്‍ ഉടന്‍ സ്റ്റേഷനില്‍ രണ്ട് ലിഫ്റ്റുകളും രണ്ട് എക്സലേറ്ററുകളും സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും.
സ്റ്റേഷന് നവീകരണത്തിന്റെ ഭാഗമായി റിട്ടയറിങ് റൂം, ക്ലോക്ക് റൂം, ഐവിആറ്എസ്, റിഫ്രഷ്മെന്റ് റൂം, വാട്ടര്‍ കൂളര്‍, മോഡുലാര്‍ കാറ്ററിങ് സ്റ്റാള്‍, യുടിഎസ് സൗകര്യം, കുളിമുറികളോടുകൂടിയ കാത്തിരിപ്പ് കേന്ദ്രം, ട്രെയിന്‍ കോച്ച് ഇന്ഡിക്കേറ്റിങ് സിസ്റ്റം, പ്രീപെയ്ഡ് ടാക്സി സര്‍വീസ്, സ്റ്റാറ്റിക് മൊബൈല്‍ ചാര്‍ജിങ് ഫെസിലിറ്റി, കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയ പിഎ സിസ്റ്റം എന്നിവയുടെ നിര്‍മാണവും മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: