പരവൂര്‍: പുറ്റിങ്ങല്‍ ദേവീക്ഷേത്ര മൂലസ്ഥാനവും ക്ഷേത്ര കാര്യാലയവും തകര്‍ത്തവരെ പോലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ചു ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ യോഗം നടന്നു. പുറ്റിങ്ങല്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് യോഗം നടന്നത്. പ്രതിഷേധ യോഗം ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍സെക്രട്ടറി ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
പുറ്റിങ്ങല്‍ ദുരന്തം ഉണ്ടായി നൂറുകണക്കിന് ആള്ക്കാര് മരിച്ചു കിടക്കുമ്പോഴാണ് ക്ഷേത്രത്തിനകത്തെ കാര്യാലയവും അര്‍ച്ചന കൗണ്ടറുമടക്കം അടിച്ചു തകര്‍ത്തത്. അക്രമം നടത്തിയ സാമൂഹ്യവിരുദ്ധരെ എത്രയും പെട്ടെന്ന് ആറസ്റ്റ് ചെയ്യണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ചിറ്റയം ഗോപകുമാര്‍ ആവശ്യപ്പെട്ടു. മൂലസ്ഥാനം തകര്‍ത്ത് ആഴ്ചകളായിട്ടും പോലിസിന്റെ ഗുരുതരമായ വീഴ്ച തുടരുകയാണെന്ന് ആര്‍എസ്എസ് ജില്ലാകാര്യകാര്യ സദസ്യര്‍ ജഗദീഷ് ചൂണ്ടിക്കാട്ടി. പരവൂര്‍ മോഹന്ദാസ്അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ പ്രദീപ്, ദീപസോമന്, മുന്‍കൗണ്‍സിലര്‍ സുധീര്‍കുമാര്‍, ക്ഷേത്ര സംരക്ഷണ സമിതി കണ്‍വീനര്‍ മാങ്കുളം രാജേഷ്, കെ.രാജേന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: