അരൂര്‍: ആഡംബരകാറുകളില്‍ സഞ്ചരിച്ച് ബൈക്ക് മോഷണം. നാലു പേര് പിടിയില്‍. കൊല്ലം തെന്മല ഷിജിവിലാസത്തില് ഷൈജു(32), തിരുവനന്തപുരം പൂക്കോട് ചിത്തിര ഭവനം വീട്ടില്‍ റെജി ജോര്‍ജ്ജ്(29) തിരുവനന്തപുരം കല്ലിയൂര്‍ വലിയവിളാകം വീട്ടില്‍ വിപിന്‍ എന്ന് വിളിക്കുന്ന ഉണ്ണി(24), തിരുവനന്തപുരം കല്ലിയൂര്‍ ലീലാ ഭവനില്‍ സച്ചു എന്ന് വിളിക്കുന്ന അരുണ്‍(28) എന്നിവരാണ് പോലീസ് പിടിയിലായത്.
അരൂര്‍ പണ്ഡിറ്റ് കറുപ്പന്വായനശാലക്ക് സമീപത്തു നിന്നും മോഷ്ടിച്ച ബൈക്ക് തിരുവനന്തപുരത്ത് വില്ക്കാന് ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പടിയിലായത്. തിരുവന്തപുരം ഷാഡോപോലീസും കുത്തിയതോട് സിഐയുടെ നേത്യത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളും അരൂര്‍ പോലീസും നര്‍ക്കോട്ടിക്ക് വിഭാഗവും ചേര്‍ന്നാണ് പ്രതികളെ പിടിച്ചത്. തുറവൂരില്‍ ഷൈജു ഒരു ആഡംബര വാടക വീടെടുത്ത് കുടുബസമേതം താമസിച്ചാണ് മോഷണത്തിന് നേത്യത്വം നര്കിയിരുന്നത്.
മറ്റു കൂട്ടാളികള്‍ക്കും ഇവിടെ താമസിക്കുന്നതിനുള്ള സൗകര്യവും ചെയ്ത് വന്നിരുന്നു. ഇവിടെ മോഷണത്തോടൊപ്പം സ്ത്രീകളെ താമസിപ്പിച്ച് എറണാകുളം കേന്ദ്രീകരിച്ച് വന്‍ പെണ്‍വാണിഭം നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ ആഡംബര കാറില്‍ സഞ്ചരിച്ച് വഴിയരികില്‍ ഒറ്റക്ക് ഇരിക്കുന്ന ബൈക്ക് മോഷ്ടിച്ച് അതിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി നടന്ന് മോഷണവും മാലപെട്ടിക്കലും നടത്തുകയും അതിനുശേഷം ബൈക്ക് ഉപേക്ഷിക്കുകയും ചെയ്യും. അതില്‍ നിന്ന് കിട്ടുന്ന തുക ഉപയോഗിച്ച് ആഡംബരമായി ജീവിക്കുകയായിരുന്നു ഇവരുടെ രീതി.
വഴിവരികില് ഇരിക്കുന്ന ബൈക്ക് മെക്കാനിക്കായ അരുണിന്റെ സഹായത്തോടെയാണ് മോഷ്ടിച്ചിരുന്നത്. ഷൈജുവിന്റെ ഭാര്യ സിന്ധു മുക്കുപണ്ടം പണയം വച്ചകേസില്‍ വിഴിഞ്ഞം, വലിയതുറ, വഞ്ചിയൂര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരം പട്ടാളക്യാമ്പിനടുത്ത് പാങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിലെ പ്രതിയാണ് ഇവര്‍.
മയക്കുമരുന്നിന് അടിമകളായ ഇവര്‍ നിരവധി മാല മോഷണ കേസ്സിലും പ്രതികളാണ്. സ്ത്രീകളെ ഉപയോഗിച്ചാണ് കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഇവര്‍ വിറ്റഴിച്ചിരുന്നത്. കുത്തിയതോട് സിഐ കെ.ആര്. മനോജിന്റെ നേത്യത്വത്തിലുള്ള പോലീസ് സ്വ്കാഡിലെ അംഗങ്ങളായ നിസ്സാര്‍, സേവ്യര്‍, അരൂര്‍ പോലീസ് സബ്ബ് ഇന്‍സെപക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്റെ നേത്യത്യത്വത്തിലുള്ള ഷൈന്‍, ഷാജി, നര്‍ക്കോട്ടിക്ക് വിഭാഗത്തിലെ ടോണി, ബൈജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: