സീതാന്വേഷണത്തിനിടയില്‍, ഉപേക്ഷിക്കപ്പെട്ട നിലയില്‍ സീതയുടെ ഉത്തരീയവും ഏതാനും ആഭരണങ്ങളും കണ്ടുകിട്ടി. ഇതുകണ്ട രാമന് വികാരാധീനനായി. ഗദ്ഗദകണ്ഠനായി രാമന് ലക്ഷ്മണനോടു പറഞ്ഞു:
“നോക്കൂ ലക്ഷ്മണ! സീതയുടെ വസ്ത്രവും ആഭരണങ്ങളുമാണിത്! സംശയമേതുമില്ല, ഈ വഴിയായിരിക്കും സീതയെ മോഷ്ടിച്ചു കൊണ്ടു പോയത്!”
ജ്യേഷ്ഠന് കാണിച്ചുകൊടുത്ത സീതാദേവിയുടെ ആഭരണങ്ങള്‍ നോക്കി ലക്ഷ്മണന് പറഞ്ഞു:
“ജ്യേഷ്ഠ! ഈ കാണുന്ന കൈവളകളും കര്‍ണാഭരണങ്ങളും എനിക്കു തിരിച്ചറിയാന്‍ സാധിക്കുന്നില്ല. കാരണം ഞാനിതുവരെ ദേവിയെ മുഖമുയര്‍ത്തി നോക്കിയിട്ടില്ല. പക്ഷെ, നിത്യവും ഞാന്‍ ദേവിയുടെ പാദപത്മങ്ങള്‍ നമസ്കരിക്കുന്നതു കാരണം എനിക്കീ നൂപുരങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ഇത് ദേവിയുടേതു തന്നെയാണ്.”
ജ്യേഷ്ഠപത്നിയോടുള്ള ലക്ഷ്മണന്റെ ഭക്തി എത്രമാത്രമുണ്ടെന്ന് ശ്രീരാമന് ഈ വാക്കുകളിലൂടെ മനസ്സിലാക്കി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: