ന്യൂദല്‍ഹി: മഥുരയിലെ സംഘര്‍ഷം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് സിബിഐ അന്വേഷണത്തിനായി ആവശ്യപ്പെടേണ്ടത്. കൂടാതെ അലഹബാദ് ഹൈക്കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ആദ്യം സമര്‍പ്പിക്കേണ്ടതെന്നും സുപ്രീംകോടതി അറിയിച്ചു.
ബിജെപി വക്താവ് അശ്വിനി ഉപാധ്യായയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷക ഗീത ലുത്രയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതി അവധിക്കാല ജഡ്ജിമാരായ പിനാകി ചന്ദ്രഘോഷ്, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സംഘര്‍ഷത്തെ കുറിച്ച് സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
സംഘര്‍ഷവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്നും അതിനാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്കു നല്‍കേണ്ടതാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ സംസ്ഥാന ഏജന്‍സികളുടെ അന്വേഷണത്തില്‍ അപാകതയുണ്ടെന്നുള്ളതിനുള്ള തെളിവ്് ഹാജരാക്കാന്‍ ഹര്‍ജിക്കാരനായിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പൊലീസുകാരുള്‍പ്പെടെ 29 പേരാണ് കൊല്ലപ്പെട്ടത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുയായികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്വാധീന് ഭാരത് വൈദിക് സത്യാഗ്രഹ് എന്ന സംഘം രണ്ടു വര്‍ഷം മുമ്പ് മഥുര ജവഹര്‍ ബാഗ് പാര്‍ക്കിലെ 260 ഏക്കര്‍ സ്ഥലം കൈയേറി കുടില്‍കെട്ടി സമരം ആരംഭിച്ചതാണ്. ഇവരെ ഒഴിപ്പിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: