ഇറാഖ്: ലൈംഗികബന്ധത്തിനു വഴങ്ങാതിരുന്ന 19 യസീദി പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ ചുട്ടുകൊന്നു. ജിഹാദികളുമായി ശാരീരിക ബന്ധത്തിന് വഴങ്ങാത്ത പെണ്‍കുട്ടികളെയാണ് ഐസിസ് ഭീകരര്‍ ഇരുമ്പു കൂട്ടിലടച്ച് തീയിട്ടത്. നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ഈ മൃഗീയ സംഭവം.
ഇറാഖ്-സിറിയ അതിര്‍ത്തി പ്രദേശത്തെ പ്രത്യേക മതാചാരങ്ങള്‍ പിന്തുടരുന്ന വിഭാഗമാണ് യസീദികള്. ഇസ്ലാമിക രാജ്യം നിര്‍മ്മിയ്ക്കാന്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ അവരുടെ ലൈംഗികാവശ്യങ്ങള്‍ക്ക് ഈ പെണ്‍കുട്ടികളെ അടിമകളാക്കി തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ലോകമെമ്പാടും റംസാന് വ്രതം തുടങ്ങിയിരിക്കെ ഇസ്ലാമിക ഭീകരര്‍ ഈ കുട്ടികളെ ലൈംഗികതയ്ക്ക് നിര്‍ബന്ധിയ്ക്കുകയായിരുന്നു. ചെറുത്ത 19 പേരെ പരസ്യമായി ഇരുമ്പു കൂട്ടിലടച്ച് തീയിട്ടു ചുട്ടുകൊല്ലുകയായിരുന്നു.
2014 ല്‍ ഐഎസ് ഭീകരര്‍ വടക്കന്‍ ഇറാഖിലെ യസീദികളുടെ അധിവാസ മേഖല പിടിച്ചടക്കിയ ശേഷം 40,000 ത്തോളം യസീദികള് പ്രദേശം വിട്ടുപോയി. യസീദി പുരുഷന്മാരെ കൊല്ലുന്നതും സ്ത്രീകളെയും പെണ്കുട്ടികകളെയും ലൈംഗികത്തടവുകാരാക്കുന്നതും ഇവിടെ പതിവാണ്
നാലുവയസ്സുകാരന് ഐഎസിന്റെ ജിഹാദി ജൂനിയര്‍
സിറിയ: ബ്രിട്ടനില്‍ നിന്നുള്ള നാലുവയസ്സുകാരന് ഈസാ ഡെയറിന് ഐഎസ് ഭീകരരുടെ ‘പ്രത്യേക ബഹുമതി’. ഐഎസിനെതിരെ ചാരപ്രവര്‍ത്തനത്തിനെത്തിയ നാലുപേരെ കൊന്ന ഈസായ്ക്ക് ‘ജിഹാദി ജൂനിയര്‍’ എന്നാണ് ഭീകരര്‍ പേരിട്ടിരിക്കുന്നത്. കാറില്‍ ചാരപ്രവര്‍ത്തനത്തിനെത്തിയ നാലുപേരെ ബോംബിന്റെ ബട്ടണ്‍ അമര്‍ത്തി ഈസ കൊല്ലുന്നതും അതിനുശേഷം കത്തിച്ചാമ്പലായ കാറിനരികെ നിന്ന് ‘അല്ലാഹു അക്ബര്‍’ തക്ബീര്‍ മുഴക്കുന്നതും ഐഎസ് വീഡിയോകളില്‍ ദൃശ്യമാണ്. കിഴക്കന്‍ ലണ്ടനില്‍ നിന്ന് മതം മാറിയെത്തിയ ഗ്രേസ് ഖദീജയെന്ന യുവതിയുടെ മകനാണ് ഈസാ. മൂന്നു വര്‍ഷം മുമ്പാണ് മകനോടൊപ്പം ഖദീജ മതം മാറി സിറിയയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: