കോട്ടയം: സംരക്ഷണവേലി ഇല്ലാത്ത നഗരമദ്ധ്യത്തിലെ ട്രാന്‍സ്ഫോര്‍മര്‍ അപകടഭീതി ഉയര്‍ത്തുന്നു. കോട്ടയം തിരുനക്കര മൈതാനത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ട്രാന്‍സ്ഫോമറാണ് ജനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നത്. ഇതിന് ചുറ്റുമായി പ്രത്യേക സംരക്ഷണ വേലിയോ ഒന്നുമില്ല. വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി വഴിയാത്രക്കാരാണ് ദിനംപ്രതി ഇതിന് സമീപത്തുകൂടി കാല്‍നടയായി യാത്രചെയ്യുന്നത്. ട്രാന്്സ്ഫോര് മറില്‍നിന്നും നീണ്ടുകിടക്കുന്ന കേബിളുകള്‍ യാത്രക്കാരുടെ ശരീരത്ത് മുട്ടുന്നവിധത്തിലാണ് കിടക്കുന്നത്. മക്കാലംകൂടി എത്തിയതോടെ ഇതിന് സമീപത്തുകൂടി ഭയന്നുവിറച്ചാണ് ആളുകള്‍ സഞ്ചരിക്കുന്നത്.
ട്രാന്‍സ്ഫോര്‍മറിനും മുന്പിലാണു രാത്രികാലങ്ങള്‍ തട്ടുകടകള്‍ പ്രവര്ത്തിക്കുന്നത്്നാളിതുവരെ ഇതിനുചുറ്റും സംരക്ഷണ വേലി തീര്‍ക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
അതോടൊപ്പം ട്രാന്‍സ്ഫോര്‍മറിനു ചുറ്റും ചെടികള്‍ വളര്‍ന്നു നില്ക്കുന്നതും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുണ്ട്. മഴക്കാലത്ത് ചെടികളില്‍ വെള്ളം വീഴുന്നതിനാല്‍ ഈ ചെടികളില്‍ വൈദ്യുതി പ്രസരണം ഉണ്ടാകാന്‍ ഇടയുണ്ട്. ഇവ യാത്രക്കാരുടെ ദേഹത്ത് മുട്ടിയാല്‍ വന്‍ അപകടത്തിന് ഇടയാവും. സമീപത്തു പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ എത്തുന്നവര്‍ ഇവിടെ കൂട്ടംകൂടി നില്ക്കുക പതിവാണ്. മൈതാനത്ത് വിശ്രമിക്കാന്‍ എത്തുന്നവരും ഇതിന് സമീപത്ത് ഇരിക്കാറുണ്ട്. ഇത്തരം കാര്യങ്ങളില്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്നു സമീപത്തെ പ്രവര്‍ത്തിക്കുന്ന കടയുടമകള്‍ ആവശ്യപ്പെട്ടു. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ നിരവധിതവണ പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: