തിരുവനന്തപുരം: ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ പേരില്‍ സ്വകാര്യ ചാനല്‍ തുടങ്ങുകയും ചേംബര്‍ ഓഫ് കോമേഴ്സിന്റെ അക്കൗണ്ടില്‍ നിന്നും കോടികള്‍ അനധികൃതമായി വകമാറ്റുകയും ചെയ്ത കേസില്‍ വിവാദ വ്യവസായി കെ.എന്‍.മര്‍സൂഖും മൂന്ന് ഡയറക്ടര്‍മാരും സെക്രട്ടറിയും കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രതികള്‍ക്കെതിരായ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 34,406 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാവും കുറ്റപത്രം സമര്‍പ്പിക്കുക.
ചേംബര്‍ ഓഫ് കോമേഴ്സ് ഡയറക്ടറും കൊളംബോ കുട ഉടമയുമായ കെ.എന്‍.മര്‍സുഖ്, ഡയറക്ടര്‍മാരായ ബിജു.സി.ചെറിയാന്, ഇ.പി.ജോര്‍ജ്ജ്, മാത്യു ജോര്‍ജ്ജ് കുരുവിത്തടം, ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി എ.രാജന് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കുറ്റക്കാരായി കണ്ടെത്തിയത്. ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍ വൈസ് പ്രസിഡന്റ് എം.കെ.അന്‍സാരി മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസന്വേഷിച്ചത്.
പ്രതികള്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ അക്കൗണ്ടില്‍ നിന്നും 2013 ല്‍ പല തവണയായി 2.45 കോടി രൂപ പ്രതികള്‍ ഡയറക്ടറായുള്ള ഇന്ത്യന്‍ മിഡില്‍ ഈസ്റ്റ് ബ്രോഡ് കാസ്റ്റിംഗ് നെറ്റ്വര്‍ക്ക് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി വകമാറ്റുകയായിരുന്നു. സെക്രട്ടറിയായ രാജന് ഇതിനു സൗകര്യമൊരുക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന വൈ.ആര്.റസ്റ്റമാണ് കേസന്വേഷിച്ചത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എറണാകുളം ക്രൈംബ്രാഞ്ച് ഇക്കണോമിക്ക് ഒഫന്സ്വിംഗ് രണ്ട് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: