തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താത്ത സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കാന്‍ ഒരുങ്ങി ശുചിത്വ മിഷന്. ഇതുസംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദന്റെ നേതൃത്വത്തില്‍ ഉന്നത ഉദേ്യാഗസ്ഥരുടെ യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന് പ്രധാന മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടര്‍ നടപടിയായാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചത്.
പലകാര്യങ്ങളിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളം നവംബര്‍ ഒന്നോടുകൂടി ശുചിത്വത്തിന്റെ കാര്യത്തിലും മാത്രയാകുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ലഭിക്കാവുന്ന എല്ലാവിധ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
യോഗത്തില്‍ എന്എസ്ജിഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ കുടിവെള്ള ശുചീകരണ വിഭാഗം ജോയിന്റ് സെക്രട്ടറി അരുണ്‍ ബഹ്റോക്ക, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ കുടിവെള്ള ശുചീകരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയും മിഷന് ഡയറക്ടര്‍ സ്വച്ഛ് ഭാരത് മിഷന് കൂടിയായ നിപൂണ്‍ വിനായക്, ഡോ. വി.കെ. ബേബി, സെക്രട്ടറി എല്‍.എസ്.ജി.ഡി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: