തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ പുനര്‍വിന്യാസത്തിന്റെ പേരില്‍ നടപ്പാക്കുന്ന തസ്തിക വെട്ടിക്കുറയ്ക്കല്‍ നടപടികള്‍ ഉപേക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ്. വഴിപാട് നിരക്ക് ഏകീകരണത്തിന്റെ പേരില്‍ ജീവനക്കാരെ ദ്രോഹിക്കുന്നതരത്തില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും
ദേവസ്വംബോര്‍ഡില്‍ മുടങ്ങിക്കിടക്കുന്ന ശമ്പളപരിഷ്കരണം ഉടന്‍ നടപ്പിലാക്കണമെന്നും കഴിവും യോഗ്യതയും ഉള്ള ജീവനക്കാര്‍ ഉണ്ടെന്നിരിക്കെ പെന്‍ഷനായ ഉദേ്യാഗസ്ഥരെ ഭീമമായ ശമ്പളം നല്കി വീണ്ടും നിയമിക്കുന്നതിനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ദേവസ്വം എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകുമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന ഭാരവാഹിയോഗം മുന്നറിയിപ്പ് നല്കി.
സംസ്ഥാന പ്രസിഡന്റ് ചങ്ങനാശേരി കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ രാഖേഷ്, സംസ്ഥാന സെക്രട്ടറിമാരായ മുല്ലൂര്‍ ശ്രീകുമാര്‍, നെയ്യാറ്റിന്‍കര സന്തോഷ്, നെടുമങ്ങാട് മുരളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: