കുമളി: പെരിയാര്‍ വന്യജീവി സാങ്കേതത്തില്‍ വയര്‍ലെസ്സ് സെറ്റ് വാങ്ങിയതിലെ അഴിമതിയെക്കുറിച്ച് ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് സ്പെഷ്യല്‍ കോടതി ഉത്തരവിട്ടു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ വയര്‍ലെസ്സ് സെറ്റുകള്‍ വാങ്ങിയതിലൂടെ വനംവകുപ്പിന് നഷ്ടമുണ്ടാക്കി എന്ന പരാതിയിലാണ് കോടതിയുടെ നടപടി. കുമളി സ്വദേശിയായ സജിമോന്‍ സലിം എന്നയാളാണ് പരാതി നല്‍കിയത്.
ഉപകരങ്ങളുടെ ഗുണമേന്മ പരിശോധിക്കാതെ യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ നല്‍കിയതിലൂടെ 5,03,800 രൂപ ബന്ധപ്പെട്ടവര്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയതായും, ഇതിലൂടെ സ്റ്റോര്‍ പര്‍ച്ചേസിങ് ആക്ടിന്റെ ലംഘനം നടന്നതായും കോടതി നിരീക്ഷിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന സഞയ്കുമാര്, അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ആയിരുന്ന ജോണ്‍ മാത്യു തുടങ്ങിയ വനം വകുപ്പ് ജീവനക്കാരാണ് കേസിലെ പ്രതികള്‍.
ജൂലായ് 20 നുള്ളില്‍ ത്വരിതാന്വേഷണം നടത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഇടുക്കി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യുറോ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2015 മാര്‍ച്ചില്‍ നടപ്പാക്കിയ കരാറിലൂടെ എറണാകുളം കേന്ദ്രീകരിച്ചുള്ള കമ്പനിയില്‍ നിന്ന് വാങ്ങിയ വയര്‍ലെസ്സ് ഉപകരണങ്ങള്‍ ആറുമാസത്തിനുള്ളില്‍ തന്നെ ഉപയോഗിക്കാനാകാത്ത വിധത്തില്‍ നശിച്ചുപോയതായി പരാതിക്കാരന് പറയുന്നു. തുടര്‍ന്ന് വീണ്ടും പുതിയ ഉപകരങ്ങള്‍ വാങ്ങാന്‍ വനം വകുപ്പ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: