കൊച്ചി: ജിഷയുടെ കൊലപാതകത്തില്‍ അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതായി സൂചന. പ്രതി വാടകക്കൊലയാളി ആകാമെന്നും, ഇയാളും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ ജിഷയുടെ അമ്മ രാജേശ്വരിയെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ഇതുവരെ പോലീസ് രാജേശ്വരിയില്‍ നിന്നും മൊഴിയെടുക്കുകമാത്രമാണ് ചെയ്തത്. എന്നാല്‍ ഇവരെ വിശദമായ ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് പോലീസ് നല്കുന്ന സൂചന.
രാജേശ്വരിയുടെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ജിഷ കൊല്ലപ്പെടുമെന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നാണ് അവരുടെ മൊഴികളില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ജിഷ കൊല്ലപ്പെടുന്നതിന് മുമ്പ് ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ചെന്നിരുന്നതായും പോലീസിന് വിവരം ലഭിച്ചതായി അറിയുന്നു. രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തില്‍ മതിയെന്ന തീരുമാനത്തിലായിരുന്നു അന്വേഷണസംഘം. ജിഷയുടെ അമ്മയെ ചോദ്യം ചെയ്യുന്നതിനൊടൊപ്പം ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകനെയും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: