ന്യൂദല്‍ഹി: വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുന്നതിനായി എംഎല്‍എമാര്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്ത ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. ദല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലുമായി ഹരീഷ് റാവത്ത് സഹകരിച്ചെന്ന് സിബിഐ അറിയിച്ചു.
കഴിഞ്ഞമാസം റാവത്തിനെ ചോദ്യം ചെയ്തെന്നും കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ദല്‍ഹിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു
സിബിഐയുമായി പരിപൂര്‍ണ്ണമായും സഹകരിക്കുമെന്ന് ഹരീഷ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണ അടക്കമുള്ള 9 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
ബജറ്റ് നിയമസഭയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചതോടെ വോട്ടെടുപ്പില്‍ വിജയിക്കാനായി റാവത്ത് വന്‍തുക വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: