കാട്ടാക്കട: പട്ടാപകല്‍ സെയില്‍സ് വാഹനത്തില്‍ നിന്ന് പണം കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് മൂസ സുനിലിനെ കാട്ടാക്കട പോലീസ് പിടികൂടി. അമരവിള താന്നിമൂട് പരിയന്നൂര് വിളമേലെ പുത്തന്‍ വീട്ടില്‍ മൂസ എന്ന സുനില്‍ (31) ആണ് പിടിയിലായത്. തിരുവല്ല സ്വദേശി രതീഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അമരവിളയില്‍ നിന്നും പോലീസ് ഇയാളെ പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കാട്ടാക്കട ട്രക്കര്‍ സ്റ്റാന്റിന് സമീപത്തെ ഇലക്ട്രിക് കടയില്‍ സാധനങ്ങളുമായി എത്തിയ സൂപ്പര്‍ എയിസ് വാഹനത്തില്‍ നിന്ന് അന്‍പതിനായിരം രൂപ അടങ്ങുന്ന ബാഗുമായി കടക്കുകയായിരുന്നു ഇയാള്‍. അമരവിളയില്‍ നിന്നും പാസഞ്ചര്‍ ആട്ടോയില്‍ ഫ്രൂട്സ് കയറ്റി വന്ന പ്രതി മാറനല്ലൂര്‍ മുതല്‍ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ കയറ്റി വന്ന വാഹനത്തെ പിന്തുടരുകയായിരുന്നു. കാട്ടാക്കടയിലെ ഇലക്ട്രിക് കടയില്‍ സാധനങ്ങള്‍ ഇറക്കുന്നതിനിടെ ഡ്രൈവറുടെയും സെയില്‍സ്മാന്റെയും കണ്ണുവെട്ടിച്ച് പണം അടങ്ങിയ ബാഗുമായി ഇയാള്‍ മുങ്ങുകയായിരുന്നു.പാറശ്ശാല, നെയ്യാറ്റിന്‍കര, വെള്ളറട, മാറനല്ലൂര്‍, നേമംസ്റ്റേഷനുകളില് ഇയാള്‍ക്കെതിരെ നിരവധി മോഷണ കേസുകളുണ്ട്. ഡിവൈഎസ്പി ശിവപ്രസാദിന്റെ നേതൃത്വത്തില്‍ കാട്ടാക്കട സിഐ ബൈജുകുമാര്‍, എസ്ഐ ബിജുകുമാര്‍, എഎസ്ഐ ശ്രീകുമാരന്‍, സീനിയര്‍ സിപിഒ ഷാജിത്, സിപിഒമാരായ അരുണ്‍, കൃഷ്ണകുമാര്‍ എന്നിവരും റൂറല്‍ ഷാഡോ ടീം അംഗങ്ങളായ പോള്‍വിന്‍, പ്രവീണ്‍, പ്രേംദേവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: