തിരുവനന്തപുരം: നഗരസഭയുടെ കീഴിലുള്ള അംഗന്‍വാടിയില്‍ പ്രവേശന ഫീസ് ഈടാക്കുന്നു. വള്ളക്കടവ് എന്‍എസ് ഡിപ്പോയിലെ അംഗനവാടിയിലാണ് കുട്ടികള്‍ക്ക് പ്രവേശനത്തിനായി 1000 രൂപ നല്‍കേണ്ടത്. പ്രികെജി, എല്‍കെജി, യുകെജി ക്ലാസ്സുകളാണിവിടെയുള്ളത്. പഠനസാമഗ്രികള്ക്കായാണ് പണം ഈടാക്കുന്നതെന്നാണ് നഴ്സറി അധ്യാപികയുടെ വിശദീകരണം. ടെക്സ്റ്റ് ബുക്ക്, നോട്ട് ബുക്ക്, യൂണിഫോമിനൊപ്പമുള്ള ബെല്‍റ്റ്, ഡയറി, ഐഡി കാര്‍ഡ് എന്നിവക്കായാണ് 1000 രൂപ വാങ്ങുന്നത്. യൂണിഫോം പുറത്ത് നിന്നും വാങ്ങണമെന്നാണ് നിര്‍ദേശം. എറണാകുളത്തും നിന്നുമാണ് കുട്ടികള്‍ക്കാവശ്യമായ ടെക്സ്റ്റ് ബുക്കുകള്‍ എത്തിക്കുന്നത്. അതിന്റെ ചെലവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നഗരസഭ ഇതുവരെ ഫണ്ട് ഒന്നും അനുവദിച്ചിട്ടില്ലെന്നും അതിനാലാണ് രക്ഷകര്‍ത്താക്കളുടെ ആവശ്യപ്രകാരം അവരില്‍ നിന്നുതന്നെ പണം പിരിച്ച് ഇത്തരം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും നഴ്സറി അധ്യാപിക പറയുന്നു.
എന്നാല്‍ അഡ്മിഷന് നേടിയ കുട്ടികള്‍ക്ക് 20 രൂപ വിലയുള്ള അഞ്ച് നോട്ട് ബുക്കുകളും രണ്ട് ബാലപാഠവുമാണ് നഴ്സറിയില്‍ നിന്നും ലഭിച്ചതെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു. ബെല്‍റ്റും ഐഡി കാര്‍ഡും ഡയറിയും ഉള്‍പ്പെടുത്തിയാലും ആയിരം രൂപ ഈടാക്കേണ്ട കാര്യമില്ലെന്നും ഇവര്‍ പറയുന്നു.
ഇത്തരത്തിലൊരു പരാതി മാതാപിതാക്കളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും നഗരസഭ പണം പിരിച്ച് പഠന സാമഗ്രികള്‍ വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും വള്ളക്കടവ് വാര്‍ഡ് കൗണ്‍സിലര്‍ ഷാജിദാ നാസര്‍ പറഞ്ഞു. മൂന്ന് മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികളാണ് നഗരസഭാ നഴ്സറികളില്‍ എത്തുന്നത്. അവര്‍ക്ക് ഒരു നോട്ട് ബുക്കിന്റെ ആവശ്യം മാത്രമാണുള്ളത്. അത് രക്ഷകര്‍ത്താക്കള്‍ തന്നെ വാങ്ങി നല്‍കുകയാണ് പതിവ്. ഇതിനായി പണം ഈടാക്കേണ്ട ആവശ്യമില്ല.
നഴ്സറിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നഗരസഭ ഒരുക്കി നല്‍കിയിട്ടുണ്ട്. കെട്ടിടം പെയിന്റടിക്കുകയും ടോയ്ലറ്റ് സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഒരു ടീച്ചര്‍, ആയ, കണ്ടിജന്‍സ് ജീവനക്കാരി എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ നഴ്സറിക്ക് ഫണ്ട് നല്കുന്ന കീഴ്വഴക്കമില്ല. വള്ളക്കടവില്‍ മാത്രമല്ല ബീമാപള്ളിയില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭാ നഴ്സറിയിലും ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: