തിരുവനന്തപുരം: അടച്ചുപൂട്ടാന്‍ ഉത്തരവിട്ട മലാപ്പറമ്പ് എയുഎല്പി സ്കൂള്‍ ഉള്‍പ്പടെ നാലു സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
സ്കൂള്‍ ഏറ്റെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. സ്കൂള്‍ പൂട്ടാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഏറ്റെടുക്കല്‍ തീരുമാനം വന്നിരിക്കുന്നത്. സ്കൂള്‍ ഏറ്റെടുക്കുന്നതില്‍ നിയമതടസം ഇല്ലെന്ന് നിയമസെക്രട്ടറി മന്ത്രിസഭയെ അറിയിച്ചു.
സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സ്കൂള്‍ അടച്ചു പൂട്ടാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
പൂട്ടല്‍ ഭീഷണി നേരിടുന്ന മറ്റ് മൂന്ന് സ്കൂളുകളും ഏറ്റെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. മങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് എ. മലാപ്പറമ്പ് എന്നീ സ്കൂളുകളാണ് ഏറ്റെടുക്കുന്നത്. നഷ്ടപരിഹാരം നല്‍കിയാവും സ്കൂളുകള്‍ ഏറ്റെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: