വടകര: ബിഎസ്എന്‍എല്‍ താല്‍ക്കാലിക കരാര്‍ തൊഴിലാളികളുടെ മിനിമം വേതനം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവിറങ്ങി. ഭാരതീയമസ്ദൂര് സംഘ്, ബിഎസ്എന്‍എല്‍, ബിടിഇയു വിഭാഗം നേതാക്കളായ ബിടിഇയു, ബിഎസ്എന്‍എല്‍ അഖിലേന്ത്യാ അസി. ജനറല്‍സെക്രട്ടറി ദേവീദാസന്, കേരള സര്‍ക്കിള്‍ സെക്രട്ടറി തുളസീധരന്‍ പിള്ള, പ്രസിഡന്റ് ഉണ്ണികൃഷ്ണ ഉണ്ണിത്താന്, സിഎംഎസ് സംസ്ഥാന ജനറല്‍സെക്രട്ടറി പ്രശാന്ത് എന്നിവര്‍ ബിഎസ്എന്‍എല്‍ സിജിഎംടി ഓഫീസുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജീവക്കാരുടെ ജോലിയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ശമ്പളം പരിഷ്ക്കരിക്കാനുള്ള ഉത്തരവിറക്കിയത്.
അണ്‍സ്കില്‍ഡ്-ഹൗസ്കീപ്പിംഗ്, റൂംഅറ്റന്റര്, ഓഫീസ് അറ്റന്റര്‍, സ്വീപ്പേഴ്സ് അടിസ്ഥാനദിവസ ശമ്പളം രൂപ 236രൂപയില്‍ നിന്ന് 343 രൂപയാക്കി. സ്കില്‍ഡ് ഡ്രൈവര്‍, കേബിള്‍ ജോയിന്റ്, എംഡിഎഫ് വര്‍ക്ക് ഡാറ്റാഎന്‍ട്രി, ബ്രോഡ്ബാന്റ് വിഭാഗത്തിന് 258ല്‍ നിന്ന് 351ലേക്കും ഉയര്‍ത്തി. ടിഎ 17 രൂപയും വിഡിഎ 51.72 ശതമാനവും പിഎഫ്-ഇഎസ്ഐ 18.6 ശതമാനവും വര്‍ദ്ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: