ചാത്തന്നൂര്‍: സ്കൂള്‍ തുറന്നിട്ടും നിരോധനം കാറ്റില്‍ പറത്തി ടിപ്പറുകളുടെ മരണപാച്ചില്‍. ചാത്തന്നൂര്‍, കൊട്ടിയം മേഖലകളില്‍ സ്കൂള്‍ സമയങ്ങളില്‍ കുരുന്നുകളുടെ ജീവന്‍പോലും അപകടത്തിലാക്കുന്ന വിധത്തിലാണ് നിരോധനം മറികടന്ന് കൂറ്റന്‍ ടിപ്പര്‍, ടോറസ് ലോറികളുടെ മരണപാച്ചില്‍.
കൊട്ടിയം സര്‍ക്കിളിന്റെ കീഴിലുള്ള ചാത്തന്നൂര്‍ ,കൊട്ടിയം, സ്റ്റേഷനുകളുടെ പരിധിയിലാണ് ടിപ്പര്‍ ലോറികളുടെ സര്‍വീസ് സ്കൂള്‍ സമയങ്ങളില്‍ വ്യാപകമായിരിക്കുന്നത്. രാവിലെ 9 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 5 വരരെയും ടിപ്പറും ടോറസ്സും ഓടിക്കരുതെന്നതാണ് നിയമം. എന്നാല്‍ ഈ വ്യവസ്ഥ പലപ്പോഴും പാലിക്കപ്പെടുന്നില്ല. വിദ്യാലയങ്ങള്‍ക്ക് സമീപത്ത് ടിപ്പര്‍ ലോറികള്‍ കൂട്ടമായി പാര്‍ക്ക് ചെയ്യുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. റോഡിന്റെ പകുതിയോളം സ്ഥലം കയ്യടക്കിയാണ് ഇത്തരം സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത്. കല്ലുവാതുക്കല്‍ ടൗണിലും ചാത്തന്നൂരിലും ലോറികളുടെ മരണപാച്ചിലിന് പോലീസ് ഒത്താശനല്കുന്നതായി സ്കൂള്‍ അധികൃതര്‍ പറയുന്നു. ടിപ്പര്‍ ലോറികള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കൊട്ടിയം മേഖലയില്‍ തഴുത്തല, മൈലക്കാട്, മയ്യനാട്, എന്നിവിടങ്ങളിലാണ് ടിപ്പര്‍ ലോറികളുടെ സര്‍വീസ് ഏറ്റവും കൂടുതലുള്ളത്.കൊട്ടിയം ടൗണില്‍ സ്കൂള്‍ സമയത്ത് സര്‍വ്വീസ് നടത്തുന്ന ടിപ്പര്‍ ലോറികള്‍ മൂലം സീബ്രാലൈന്‍ ഇരുവശവും കുട്ടികള്‍ റോഡ് കുറുകെ മുറിച്ച് കടക്കുവാന്‍ പറ്റാതെ നില്ക്കുന്ന അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: