കുട്ടനാട്: ചരിത്ര പ്രസിദ്ധമായ ചമ്പക്കളം മൂലം വള്ളംകളി 20നു ചമ്പക്കുളത്താറ്റില്‍ നടക്കും.എക്സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിലാണ്് ഇക്കാര്യം തീരുമാനമായത്്. മത്സര വള്ളംകളിയില്‍ ആറു ചുണ്ടന് വള്ളങ്ങളടക്കം 12 വള്ളങ്ങള്‍ മാത്രമാകും ഇക്കുറി പങ്കെടുക്കുക. സംഘാടനത്തിനുള്ള സമയക്കുറവും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലമാണ് കളിവള്ളങ്ങളുടെ എണ്ണം കുറച്ചത്. എന്നാല്‍ വിഗ്രഹവിളംബര-സാസംസ്കാരിക ഘോഷയാത്രകള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. നേരത്തെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഘോഷയാത്രകള്‍ ഒഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. ആറു ചുണ്ടന്‍വള്ളങ്ങള്‍ക്കു പുറമെ മൂന്നുവീതം വെപ്പ്, ഓടി എ ഗ്രേഡ് വള്ളങ്ങളുമാണ് ഇത്തവണ മത്സരിക്കുന്നത്. എട്ടു മുതല്‍ 13 വരെയാണ് വള്ളങ്ങളുടെ രജിസ്ട്രേഷന് നടക്കുക. 14നു ഉച്ചകഴിഞ്ഞ് രണ്ടിനു നെടുമുടി പഞ്ചായത്ത് ഹാളില്‍ ക്യാപ്റ്റന്മാരുടെ യോഗം നടത്തും. തുടര്‍ന്നു മൂന്നിനു വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. 18നു വിഗ്രഹവിളംബര ഘോഷയാത്രയും 19നു സാംസ്കാരിക ഘോഷയാത്ര നടക്കും. 15 ലക്ഷം രൂപയുടെ ബജറ്റാണ് ഇത്തവണത്തെ വള്ളംകളിയുടെ നടത്തിപ്പിനായി ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: