തസ്മൈ ഗൗരവ ഭോജ്യാനി വിധായ വിധിവത്തദാ
വാസരാണി ച ഷഡ്രാജാ ഭോജയാമാസ ഭക്തിത:
ഏവം വിവാഹകര്യാണി കൃത്വാ സര്‍വ്വാണി പാര്‍ത്ഥിവ:
പാരിബര്‍ഹം പ്രദത്വാളഥ മന്ത്രയന് സപിവൈ: സഹ
വ്യാസന് തുടര്‍ന്നു: സുബാഹു വീണ്ടും ഒരാറു ദിനങ്ങള്‍ തന്റെ ജാമാതാവിനു സല്‍ക്കാരങ്ങള്‍ നല്കി. അങ്ങനെ വിവാഹം കഴിഞ്ഞു സ്തീധനം നല്കി എല്ലാ ചടങ്ങുകളും തീര്‍ത്തു. മാര്‍ഗ്ഗം തടയാന്‍ തയ്യാറായി നില്ക്കുന്ന മറ്റു രാജാക്കന്മാരെപ്പറ്റി പിന്നീടദ്ദേഹം മന്ത്രിമാരുമായി കൂടിയാലോചിച്ചു.
ചാരന്മാര് വഴി അക്കാര്യം രാജാവ് മനസ്സിലാക്കിയിരുന്നു. സുദര്ശനന് സുബാഹുവിനോട് പുറപ്പെടാനുള്ള അനുവാദം ചോദിച്ചു. ‘ആദ്യം ഭരദ്വാജന്റെ ആശ്രമത്തില്‍ ചെന്നശേഷം തീരുമാനിക്കാം എവിടെയാണ് സ്ഥിരതാമസം വേണ്ടതെന്ന്. പുണ്യാത്മാവായ അങ്ങേയ്ക്ക് യാതൊരു വിധത്തിലും പേടി വേണ്ട. ജഗന്മയിയായ അമ്മ നമ്മളെ കാക്കും.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: