ആലപ്പുഴ: ഡോ. അയ്യപ്പന് ചെയര്‍മാനായുള്ള നാഷണല്‍ മറൈന്‍ ഫിഷറീസ് പോളിസി കമ്മറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണെന്ന് അഖില കേരള ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്. കമ്മറ്റിക്ക് ധീവരസഭ നല്കിയ 50 നിര്‍ദ്ദേശങ്ങളില്‍ 35 എണ്ണവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നിലപാടും അഭിപ്രായങ്ങളും കമ്മറ്റിയെ അറിയിക്കാതിരുന്നിട്ടും മത്സ്യത്തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടാണ് അയ്യപ്പന് കമ്മറ്റി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ആഴക്കടല്‍ മത്സ്യബന്ധന രംഗത്തുള്ള വിദേശ കുത്തകകളെ ഒഴിവാക്കാന്‍ കഴിയും. കൂടാതെ ഭാരതത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ സഹകരണ പ്രസ്ഥാനങ്ങള്‍ക്കും സാങ്കേതിക സാമ്പത്തിക സഹായം നല്കുന്ന ആഴക്കടല്‍ മത്സ്യബന്ധനത്തെ പരിപോഷിപ്പിക്കാനും കഴിയും. രാജ്യാന്തര സമുദ്രാതിര്‍ത്തിയായ 200 നോട്ടിക്കല്‍ മൈല്‍ വരെ മത്സ്യബന്ധനം നടത്താനുള്ള ഭാരതത്തിലെ മത്സ്യത്തൊഴിലാളികളുടെ അവകാശം സംരക്ഷിക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്.
സ്വാതന്ത്ര്യാനന്തരം മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ഗുണംചെയ്യുന്ന റിപ്പോര്‍ട്ടാണിതെന്നും ദിനകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: