ബീജിങ്: ചൈനയില്‍ റംസാന് നോമ്പിനോടനുബന്ധിച്ച് സിന്‍ജിയാങില്‍ തൊഴിലാളികളും പ്രായപൂര്ത്തീയാകാത്തവരും ഉപവാസം അനുഷ്ഠിക്കുന്നത് ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചു. പത്ത് ദശലക്ഷം മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്ന ശക്തമായ മേഖലയാണ് സിന്‍ജിയാങ്. ഈ മേഖലയില്‍ സുരക്ഷാ സൈനികരുമായി മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ ഏറ്റുമുട്ടുന്നത് പതിവാണ്.
വിശുദ്ധമാസം ആരംഭിച്ചപ്പോള്‍ തന്നെ റംസാനോടനുബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍ പ്രത്യേകിച്ച് മുസ്ലിം മേഖലയില്‍ ഉള്ളവര്‍ ഉപവാസം അനുഷ്ഠിക്കന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഹോട്ടലുകളും കുടിവെള്ളവും ലഘുഭക്ഷണങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളും തുറന്നിരിക്കണമെന്നും ഉത്തരവിട്ടുണ്ട്.
ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി നിരീശ്വരവാദികളാണ്. റംസാന് വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രായപൂര്‍ത്തിയാകാത്തവരും ഉപവാസം അനുഷ്ഠിക്കുന്നതിനുള്ള വിലക്ക് വര്‍ഷങ്ങളായി നിലവിലുണ്ട്. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ സിന്‍ജിയാങ് പ്രവിശ്യയുടെ സ്വാതന്ത്ര്യവും ഭീകരവാദികള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചൈനീസ് പട്ടാളം ഇവര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. അതേസമയം മതപരവും സാംസ്ക്കാരികവുമായ വിലക്കുകളില്‍ വലത് കക്ഷികള്‍ ശക്തമായി അപലപിച്ചു.
നിരവധി പ്രാദേശിക സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ വെബ്സൈറ്റുകളില്‍ റംസാന് ഉപവാസ നിരോധന നോട്ടീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങളും കേഡര്‍മാരും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉറുംഖി ഷിമോഗോ ജില്ലയിലെ വിദ്യാഭ്യാസ ബ്യൂറോയുടെ വെബ്സൈറ്റില്‍ എല്ലാ സ്ക്കൂളുകളിലെയും അധ്യാപകരും വിദ്യാര്‍ത്ഥികളും മോസ്ക്കുകളില്‍ പ്രവേശിക്കുന്നതും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാമതപരമായ ചടങ്ങുകളും സാധാരണ രീതിയില്‍ തന്നെയായിരിക്കണമെന്ന് പ്രാദേശിക സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: