ന്യൂദല്‍ഹി: കാലതാമസമില്ലാതെ പരാതിക്കാര്‍ക്ക് നീതി ഉറപ്പുവരുത്താന്‍ കോടതിക്കു പുറത്ത് കേസുകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരും. മധ്യസ്ഥതയിലൂടെ നീതിലഭ്യമാക്കുന്ന പുതിയ സംവിധാനത്തിന് നിയമ വിദഗ്ധരുടെ അനുമതി ലഭിച്ചു. കൂടിക്കിടക്കുന്ന കേസുകള്‍ക്ക് ഫലപ്രദവും പ്രായോഗികവുമായ മാര്‍ഗം മധ്യസ്ഥതയാണെന്നിരിക്കെ നിയമ മന്ത്രാലയമാണ് ഇത്തരമൊരു നിര്‍ദ്ദേശം നാഷണല്‍ മിഷന് ഫോര്‍ ജസ്റ്റിസ് ഡെലിവറി ആന്‍ഡ് ലീഗല്‍ റിഫോംസിന്റെ പരിഗണനയ്ക്ക് നല്‍കിയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അറ്റോര്‍ണി ജനറല്‍,നിയമമന്ത്രി, ബാര്‍ കൗണ്‍സില്‍ ചെയര്മാന്, നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍, സുപ്രീം കോടതി സെക്രട്ടറി ജനറല്‍, നിയമവിദഗ്ധന് മാധവമേനോന്, നിയമ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്ത കൗണ്‍സില്‍ യോഗം നിര്‍ദ്ദേശങ്ങള്‍ സസൂക്ഷ്മം വിശകലനം ചെയ്ത് പുതിയ നിയമുണ്ടാക്കാന്‍ തീരുമാനത്തിലെത്തുകയായിരുന്നു.
വിവാഹ പ്രശ്നങ്ങള്‍, കുടികിടപ്പ്, വ്യവസായങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ഈ നിയമം സഹായകമാകുമെന്നകാര്യത്തിലും യോഗത്തില്‍ ഏകാഭി്പ്രായമായിരുന്നു.
എന്‍ജിഒ കള്‍ക്കും സന്നദ്ധ സംഘനകള്‍ക്കും ഇക്കാര്യത്തില്‍ സജീവമായി സഹകരിക്കാനാകും. അതേസമയം മധ്യസ്ഥതയിലൂടെ കേസുകള്‍ പരിഹരിക്കുമ്പോള്‍ അതിന് നിയമ സാധുത ലഭിക്കുമോ എന്ന് പരാതിക്കാര്‍ക്ക് ഭയമുണ്ടാകാനിടയുണ്ടെന്നാണ് നിയമ മന്ത്രാലയത്തിന്റെ ആശങ്ക. കേസ് നടത്തുന്നതിന് മുമ്പും പിമ്പും പ്രത്യേക നിയമം വേണമെന്നതാണ് ഇക്കാര്യത്തില്‍ നിയമ വിദഗ്ധന്‍ മാധവമേനോന്റെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: