തിരുവനന്തപുരം: പമ്പാകര്‍മ്മ പദ്ധതി തയ്യാറാക്കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല കേന്ദ്രസംഘം മുഖ്യമന്ത്രി പിണറായി വിജയന്, ജലവിഭവ മന്ത്രി മാത്യു. ടി. തോമസ് എന്നിവരുമായി ചര്‍ച്ച നടത്തി. ത്രിവേണി സംഗമം മുതല്‍ തണ്ണീര്‍ മുക്കം വരെ പമ്പയുടെ വിവിധ തടങ്ങള്‍ സന്ദര്‍ശിച്ച അനുഭവം സംഘം മുഖ്യമന്ത്രിയോടു വിശദീകരിച്ചു. പമ്പയുടെ പുനര്‍ നിര്മ്മിതിയ്ക്ക്് കൂടുതല്‍ സാങ്കേതിക സഹായം കേന്ദ്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി പിണറായി പറഞ്ഞു.
ശബരിമല സീസണില്‍ ഭക്തര്‍ക്ക് അസൗകര്യം വരാത്ത രീതിയില്‍ നിര്‍മ്മാണ കലണ്ടര്‍ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പ്രഥമിക റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കുമെന്ന് കേന്ദ്ര സംഘം മുഖ്യമന്ത്രിയെ അറിയിച്ചു
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സംയോജിതപ്രവര്‍ത്തനം പമ്പയെ രക്ഷിക്കാനായി സര്‍ക്കാര്‍ നടത്തുമെന്ന് മന്ത്രി മാത്യു. ടി. തോമസ് പറഞ്ഞു.
നിലവിലുള്ള പുനരുദ്ധാരണപദ്ധതി എന്തുകൊണ്ട് മുടങ്ങി എന്നതിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലന്നും മന്തി പറഞ്ഞു.
മുഖ്യമന്തിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, ജലവിഭവ സെക്രട്ടറി ടിങ്കു ബിശ്വാള്‍ വൈദ്യുതി ബോര്‍ഡ് ചെയര്മാന് പൊള് ആന്റണി എന്നിവരുമായും സംഘം ചര്‍ച്ച നടത്തി.
ഗംഗാ കര്‍മ്മ പദ്ധതി മാതൃകയില്‍ പമ്പാ നദിയുടെ രക്ഷയ്ക്ക് 1000 കോടിയുടെ പദ്ധതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പഠന സംഘം എത്തിയത്.
കേന്ദ്ര ജല കമ്മീഷന് ചീഫ് എന്‍ജിനീയര്‍ ജെ.സി.അയ്യര്‍ തലവനായ സംഘത്തില്‍ കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് റീജണല്‍ ഡയറക്ടര്‍ വി.കുഞ്ഞമ്പു, കേന്ദ്ര ജല കമ്മീഷനിലെ ഡോ.ആര്.എന്‍.സംഖ്വെ , ദേശീയ ജല സംരക്ഷണ അതോററ്റി ജോയിന്റ് ഡയറക്ടര്‍ വിനോദ് സിങ് എന്നിവരാണ് ഉള്ളത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: