തിരുവനന്തപുരം: ജനങ്ങളുടെ പിന്തുണയോടെ ലഹരിമാഫിയയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ജയില്‍ മേധാവി സ്ഥാനമൊഴിഞ്ഞ ശേഷം എക്സൈസ് ആസ്ഥാനത്തെത്തി അനില്‍ സേവ്യറില്‍ നിന്നു ചുമതലയേറ്റെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടി ഉള്‍പ്പെടെയുള്ള വനിവാസിമേഖലകള് ലഹരിവിമുക്തമാക്കാന്‍ നേരിട്ട് പരിശോധ നടത്തും. സര്‍ക്കാര്‍നയം അനുസരിച്ച് വകുപ്പിന്റെ തുടര്‍ നടപടികള്‍ തീരുമാനിക്കും. നാടിനെ ലഹരിവിമുക്തമാക്കാന്‍ ജനപങ്കാളിത്തത്തോടെ നൂതന പദ്ധതികള്‍ നടപ്പാക്കും. ജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ട് അറിയിക്കാം. പരാതിക്കാരന്റെ പേരോ ഫോണ്‍ നമ്പറോ വെളിപ്പെടുത്തേണ്ടതില്ല.
പരാതികള്‍ നേരിട്ടും പരിശോധിക്കും. 9447178000 എന്ന എക്സൈസ് കമ്മീഷണറുടെ നമ്പറില്‍ ജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ അറിയിക്കാം. എക്സൈസ് കണ്ട്രോള് റൂമിലോ ഇമെയില്‍ മുഖേനയോ പരാതികളറിയിച്ചാലും കര്‍ശന നടപടിയുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരാതപ്പെട്ടികള് സ്ഥാപിക്കും. നടപടികള്‍ ശക്തമാക്കാന്‍ എക്സൈസിന്റെ അംഗബലത്തിലെ കുറവ് പ്രശ്നമല്ല. 20,000 കേസുകള്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്തിന് പുറത്തുള്ള ലാബുകളിലേക്ക് അയക്കുന്ന കാര്യം പരിശോധിക്കുമെന്നും സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: