തിരുവനന്തപുരം: പോലീസില്‍ രാഷ്ട്രീയ അതിപ്രസരം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസ് സംഘടനകള്‍ മറ്റു സംഘടനകളില്‍നിന്നു വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നവയാകണം. അച്ചടക്കത്തിന്റെ പ്രതീകമാണ് പോലീസ്.
സേനയില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നതും അതാണ്. അതിനു വിരുദ്ധമായി പോലീസ് സംഘടനയിലെ ചില നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനയുടെ സ്വഭാവം വിട്ടുപോയാല്‍ അത് സംഘടനയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിലെ ഉന്നത ഉദേ്യാഗസ്ഥര്‍ക്കും രാഷ്ട്രീയമുണ്ടാകാം. എന്നാല്‍, അവരവരുടെ കര്‍മ്മത്തില്‍ കക്ഷി രാഷ്ട്രീയം ഉണ്ടാകരുത്. ഇത് പോലീസില്‍ സേവനമനുഷ്ഠിക്കുന്ന എതൊരാള്‍ക്കും ഓര്‍മ്മയുണ്ടാകണമെന്നും മുഖ്യമന്ത്രി.
പോലീസിലെ സംഘടനാ നേതാക്കള്‍ രാഷ്ട്രീയം പറഞ്ഞാല്‍ അത് സര്‍ക്കാര്‍ അനുവദിക്കില്ല. സ്ത്രീ ശാക്തീകരണത്തിന് അനുസരിച്ച് പോലീസില്‍ വനിതകളില്ല. വനിതാ പോലീസിന്റെ കുറവ് പരിഹരിക്കുന്ന കാര്യം സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോളേജുകളില്‍ പുറമെനിന്നുള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: